ദമ്മാം: ഇന്ത്യ–സൗദി ബന്ധത്തിെൻറയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി ഇന്ത്യൻ എംബസി 'അംബാസഡർ ഗോൾഫ് ടൂർണമെന്റ് 2022' സംഘടിപ്പിച്ചു.റിയാദിലെ ദിറാബ് ഗോൾഫ് ആൻഡ് കൺട്രി ക്ലബ്ബിൽ 18 ഹോളുകളിലായി നടന്ന ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്ര സേനാംഗങ്ങൾ, വിവിധ രാജ്യങ്ങളിലെ പ്രഫഷനലുകൾ എന്നിവരുൾപ്പെടെ 65ലധികം കളിക്കാർ പങ്കെടുത്തു. മുൻകാലങ്ങളിൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് എംബസി പതിവായി സംഘടിപ്പിച്ച ടൂർണമെന്റ്, രാജ്യത്ത് ഗോൾഫ് കായിക വിനോദത്തിന്റെ വർധിച്ചുവരുന്ന ജനപ്രീതിയും എടുത്തുകാണിക്കുന്നു.
ചടങ്ങിൽ സ്ത്രീകളുടെയും കുട്ടികളുടെയും വൻ പങ്കാളിത്തവും ഉണ്ടായി. കായിക–സാംസ്കാരിക മേഖലകളിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം പുതിയ മാനങ്ങൾ തേടുകയാണന്ന് ടൂർണമെൻറിന് ശേഷം നടന്ന ചടങ്ങിൽ ഡോ. ഔസാഫ് സയീദ് പറഞ്ഞു. വിജയികൾക്ക് സമ്മാനങ്ങളും നൽകി. ലാർസൻ ആൻഡ് ടൂർബോ, എക്സ്പെർട്ടൈസ് കോൺട്രാക്ടിങ് കമ്പനി, അൽ അബ്ദുൽ കരീം ഹോൾഡിങ്, ഇൻഷാത് അൽ അവ്താൻ ജനറൽ കോൺട്രാക്റ്റിങ് കമ്പനി എന്നിവർ പരിപാടിയുടെ സ്പോൺസർമാരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.