സൗദിക്കും ഇറാഖിനുമിടയിൽ ചരക്ക്- യാത്ര ഗതാഗതം പുനരാരംഭിച്ച് ഹുദൂദ് ശിമാലിയ ഗവർണർ അമീർ ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ ജദീദ് അറാർ കവാടം തുറന്നപ്പോൾ
ജിദ്ദ: സൗദി അറേബ്യക്കും ഇറാഖിനുമിടയിൽ ചരക്ക്- യാത്ര ഗതാഗതങ്ങൾ സുഗമമാക്കി വടക്കൻ മേഖലയിൽ ജദീദ് അറാറിലുള്ള അതിർത്തികവാടം തുറന്നു. 30 വർഷത്തോളം അടച്ചിട്ട ശേഷമാണ് സൗദി - ഇറാഖ് അതിർത്തി കവാടം തുറന്നത്. ഇറാഖ് ആഭ്യന്തരമന്ത്രി ഉസ്മാൻ അൽഗാനിമിയുടെ സാന്നിധ്യത്തിൽ സൗദിയുടെ ഹുദൂദ് ശിമാലിയ ഗവർണർ അമീർ ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ കവാടത്തിലൂടെയുള്ള ഗതാഗതം ഉദ്ഘാടനം ചെയ്തു.
ഇറാഖ് ജനതക്ക് കോവിഡിനെ നേരിടാൻ 15 ദശലക്ഷത്തിലധികം റിയാലിെൻറ മെഡിക്കൽ, ലാബോറട്ടറി ഉപകരണങ്ങളും ഉൽപന്നങ്ങളും നിറച്ച 15 ട്രക്കുകളെ കടത്തിവിട്ടായിരുന്നു ഉദ്ഘാടനം. ഇറാഖിന് കിങ് സൽമാൻ റിലീഫ് സെൻററിെൻറ സഹായമാണ് ഇങ്ങനെ കൈമാറിയത്. കോവിഡിനെ നേരിടാൻ ആവശ്യമായ വൈദ്യസഹായമാണ് സെൻറർ നൽകുന്നതെന്നും ഇത് കടത്തിവിട്ടായിരിക്കും കവാടത്തിെൻറ ഉദ്ഘാടനമെന്നും കഴിഞ്ഞദിവസം കിങ് സൽമാൻ റിലീഫ് സെൻറർ ആരോഗ്യ പരിസ്ഥിതി സഹായ വകുപ്പ് ഡയറക്ടർ ഡോ. അബ്ദുല്ല ബിൻ സ്വാലിഹ് അൽമുഅ്ലിം അറിയിച്ചിരുന്നു.
രണ്ടര ലക്ഷം മെഡിക്കൽ മാസ്കുകൾ, രണ്ട് ലക്ഷം ൈകയുറകൾ, ഒന്നരലക്ഷം മെഡിക്കൽ കോട്ടുകൾ, കോവിഡ് കണ്ടെത്തുന്നതിനുള്ള അരലക്ഷം പി.സി.ആർ ഉപകരണങ്ങൾ, 25,000 തെർമോ ഫിഷർ ഉപകരണങ്ങൾ എന്നിവയാണ് ഇങ്ങനെ അയച്ചത്. ജീവകാരുണ്യ സഹായത്തിെൻറ കാര്യത്തിൽ സൗദി അറേബ്യയുടെ പങ്ക് എടുത്തുകാട്ടുന്നതാണ് കിങ് സൽമാൻ റിലീഫ് സെൻററിെൻറ പ്രവർത്തനങ്ങളെന്ന് ഗവർണർ പറഞ്ഞു. സെൻറർ വഴി ലോകത്ത് സമാധാനം കൈവരിക്കാൻ നടത്തുന്ന ദൗത്യത്തെ ഗവർണർ പ്രശംസിച്ചു. സൗദി അറേബ്യയേയും ഇറാഖിനേയും ബന്ധിപ്പിക്കുന്ന കവാടം തുറന്നതിൽ ഏറെ സന്തോഷിക്കുന്നതായി ഗവർണർ കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം കൂടുതൽ ശക്തിപ്പെടാനും പൊതുതാൽപര്യങ്ങൾക്ക് ഗുണകരമാകാനും ഇതിലൂടെ സാധിക്കുമെന്നും ഗവർണർ പറഞ്ഞു. ചടങ്ങിെൻറ ഒാർമക്കായി ഇറാഖ് ആഭ്യന്തര മന്ത്രിക്ക് കസ്റ്റംസിെൻറ ഉപഹാരം ഗവർണർ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.