ഷമീം മുഹമ്മദും കുടുംബവും എക്സ്പോയിൽ

അതിശയങ്ങളുടെ മാസ്മരിക ലോകം

എക്‌സ്‌പോ വളൻറിയര്‍ ആയതിനാൽ മേള തുടങ്ങുന്നതിന് മുമ്പുതന്നെ എനിക്ക് നഗരിയിൽ പ്രവേശിക്കാൻ കഴിെഞ്ഞങ്കിലും തുടങ്ങിയ ശേഷമാണ് പവിലിയനുകൾ കാണാന്‍ കഴിഞ്ഞത്. ശില്‍പ ചാതുരി നിറഞ്ഞ പ്രധാന കവാടം കടന്ന് അകത്ത് കയറുമ്പോള്‍ ഓരോ രാജ്യവും വ്യത്യസ്തമായ നിർമിതികളാൽ സന്ദര്‍ശകരെ അമ്പരപ്പിച്ചു. ദേശീയ പക്ഷിയുടെ രൂപത്തില്‍ തീര്‍ത്ത യു.എ.ഇ പവിലിയനും ചരിഞ്ഞു നില്‍ക്കുന്ന കൂറ്റന്‍ കണ്ണാടി പതിപ്പിച്ച സൗദിയുടേയും വിവിധ വര്‍ണത്തിലുള്ള കേബിളുകളില്‍ വരിഞ്ഞ ഉപഗ്രഹ മാതൃകയില്‍ തീര്‍ത്ത റഷ്യയുടെ പവിലിയനും തുടങ്ങി കെട്ടിട നിർമാണത്തിെൻറയും വാസ്തുവിദ്യയുടെയും മനോഹരങ്ങളായ ദൃശ്യവിസ്മയങ്ങളാണ് നഗരി മുഴുവൻ.

മൊബിലിറ്റി പവിലിയെൻറ വശ്യസുന്ദരമായ രൂപകല്‍പനയില്‍ മയങ്ങി അകത്ത് പ്രവേശിക്കുമ്പോള്‍ പ്രകാശ, ശബ്ദ വിന്യാസത്തിെൻറ അകമ്പടിയോടെ അത്ഭുത കാഴ്ചകളുടെ ലോകത്തേക്ക് നമ്മെ നയിക്കും. മുകളിലേക്ക് വിടര്‍ത്തിവെച്ചിരിക്കുന്ന കുടകള്‍ നിറഞ്ഞ ടെറ പവിലിയന്‍ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. ഭാവിയിലേക്കുള്ള ഊർജ ഉൽപാദനത്തിെൻറ വിവിധ രീതികളും വ്യത്യസ്ത ആശയങ്ങളും ലഭിക്കുന്നതിനൊപ്പം ജീവിക്കുന്ന ഭൂമിയെ സുരക്ഷിതമായും ശുചിത്വപൂർണമായും സംരക്ഷിക്കേണ്ടത് ബാധ്യതയാണെന്ന് ബോധ്യപ്പെടുത്തുന്നു.

ഓരോ രാജ്യങ്ങളുടെ പവിലിയനുകളും അവരുടെ സംസ്കാരവും കലയും നേട്ടങ്ങളും അവിടത്തെ സവിശേഷതകളും സാധ്യതകളും സമൃദ്ധിയും വ്യത്യസ്ത സാങ്കേതിക വിദ്യയില്‍ എളുപ്പത്തില്‍ സംവദിക്കാൻ കഴിയുന്ന രീതിയിലാണ് ഒരുക്കിയത്. ലോകം നേരിടുന്ന പല പ്രധാന പ്രശ്‌നങ്ങള്‍ക്കും ഉത്തരം നല്‍കുന്നുണ്ട് വിവിധ രാജ്യങ്ങളുടെ പ്രദർശനങ്ങൾ. മരുഭൂമിയിലെ പ്രത്യേക കാലാവസ്ഥയില്‍ കുറഞ്ഞ ജലം ഉപയോഗിച്ച് നടത്താവുന്ന വ്യത്യസ്ത കൃഷിരീതികള്‍ പരിചയപ്പെടുത്തുന്ന മേഖലയാണ് ഡെസേര്‍ട്ട് ഫാം ഏരിയ.

വിവിധ വേദികളില്‍ വ്യത്യസ്ത സമയങ്ങളില്‍ അരങ്ങേറുന്ന നൃത്ത സംഗീത പരിപാടികളും ആകർഷണീയമാണ്. ജല്‍സത്@എക്‌സ്‌പോ അതില്‍ പ്രധാനമാണ്. അറബ് സംഗീതവും സംസ്‌കാരവും പ്രദര്‍ശിപ്പിക്കുന്ന പരിപാടിയില്‍ യു.എ.ഇ, സൗദി, ബഹ്‌റൈന്‍, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരാണ് അണിനിരക്കുന്നത്.

ലോകം ഒരു കുടക്കീഴില്‍ അണിനിരക്കുന്ന മഹാമേളയുടെ ഭാഗമാകാന്‍ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു. ഇവൻറ്സ് ആൻഡ് പ്രോഗ്രാമിങ് സെക്ഷനിലെ വളൻറിയറായാണ് സേവനം ചെയ്യുന്നത്. 2018 ലാണ് വളൻറിയറായി രജിസ്റ്റര്‍ ചെയ്തത്. 2019 ആദ്യമാസം ഇൻറര്‍വ്യു നടന്നു. വളൻറിയേഴ്‌സ് ഫാമിലി ഗെറ്റ് ടുഗതര്‍, പിന്നീട് ഓണ്‍ലൈന്‍, മുഖാമുഖ പരിശീലനങ്ങള്‍, ഓറിയേൻറഷന്‍ പ്രോഗ്രാമുകള്‍ എന്നിങ്ങനെയുള്ള നിരവധി അനുഭവങ്ങളും അറിവുകളും കൂടാതെ വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പ്രമുഖരും അല്ലാത്തവരുമായ നിരവധി വ്യക്തിത്വങ്ങളുമായി സംവദിക്കാനുള്ള അവസരവും എക്‌സ്പോയിലൂടെ ഉണ്ടായ നേട്ടമാണ്.

ഷമീം മുഹമ്മദ് മാറഞ്ചേരി

Tags:    
News Summary - A world of wonders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.