ഡോ. ആസാദ് മൂപ്പന്
ഇന്ത്യൻ പവലിയെൻറ താഴത്തെ നിലയില്‍ ഒരുക്കുന്ന പ്രഥമശുശ്രൂഷ കേന്ദ്രത്തില്‍ അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കും
ദുബൈ: മഹാമേളയിലെ ഇന്ത്യൻ പവലിയിനിൽ ആഗോള പ്രദർശനമൊരുക്കാൻ ആസ്റ്റർ ഡി.എം ഹെൽത്ത്കെയറും. ഇന്ത്യ പവലിയെൻറ കോര്‍പറേറ്റ് പങ്കാളികളിലൊരാളായി പങ്കെടുക്കുന്ന ആസ്റ്ററിെൻറ സാന്നിധ്യം ആറുമാസവും എക്സ്പോ വേദിയിലുണ്ടാകും. ഇന്ത്യൻ പവലിയെൻറ താഴത്തെ നിലയില്‍ ഒരുക്കുന്ന പ്രഥമശുശ്രൂഷ കേന്ദ്രത്തില്‍ അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കും. ആസ്റ്ററിെൻറ നൂതന സംവിധാനങ്ങളും വൈദഗ്ധ്യവും സംയോജിപ്പിച്ചുകൊണ്ട് 2022 ജനുവരിയിലാരംഭിക്കുന്ന എക്സ്പോ ഹെല്‍ത്ത് ആൻഡ് വെല്‍നസ് വീക്കില്‍ ആഗോള പ്രദര്‍ശനത്തിനും ആതിഥേയത്വം വഹിക്കും.
ഇന്ത്യ പവലിയന് പുറമെ, എക്സ്പോ റീട്ടെയില്‍ സെൻററില്‍ നോണ്‍ ബ്രാന്‍ഡഡ് ആസ്റ്റര്‍ ഫാര്‍മസി സ്റ്റോറും എക്സ്പോ വില്ലേജില്‍ ബ്രാന്‍ഡഡ് ഫാര്‍മസി സ്റ്റോറും ആസ്റ്റര്‍ സജ്ജീകരിക്കും. മെഡ്കെയറിെൻറ നേതൃത്വത്തില്‍ എക്സ്പോ റീട്ടെയില്‍ സെൻററിലെ നോണ്‍-ബ്രാന്‍ഡഡ് ആസ്റ്റര്‍ ഫാര്‍മസി സ്റ്റോറിനുള്ളില്‍ ടെലിമെഡ്കെയര് എന്ന പേരില്‍ ടെലിഹെല്‍ത്ത് ബൂത്തും ഒരുക്കും. ഡോക്ടറുമായി ഉടന്‍ ബന്ധപ്പെടാനും ആവശ്യമായ മെഡിക്കല്‍ സേവനം തേടാനുമായി സന്ദര്‍ശകര്‍ക്ക് ഈ ബൂത്തിനെ ഉപയോഗപ്പെടുത്താം.
യു.എ.ഇയുടെയും അയല്‍ രാജ്യങ്ങളുടെയും വികസന ഗതിയെ മാറ്റിമറിക്കുന്ന പരിപാടിയായിരിക്കും എക്സ്പോ 2020യെന്ന് പ്രതീക്ഷിക്കുന്നതായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
ഇത് േലാകത്തെ ഒരു പ്ലാറ്റ്ഫോമില്‍ ഒന്നിപ്പിക്കുകയും മഹാമാരിയുടെ ചങ്ങലക്കെട്ടിനപ്പുറത്തേക്ക് നീങ്ങാന്‍ ലോകത്തിന് ആത്മവിശ്വാസം നല്‍കുകയും ചെയ്യും.
സാധാരണക്കാര്‍ക്ക് ഏറ്റവും നൂതനവും, മികച്ചതുമായ സാങ്കേതികവിദ്യകള്‍ കാണാനുള്ള അതുല്യമായ അവസരമാണിതെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എക്സ്പോ വേദിയിലെ ആസ്റ്ററിെൻറ സൗകര്യങ്ങള്‍ വിനോദസഞ്ചാരികള്‍ക്കും താമസക്കാര്‍ക്കും ഉപയോഗപ്പെടുത്താൻ കഴിയും. എക്സ്പോ വില്ലേജില്‍ താമസിക്കുന്നവര്‍ക്കും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വിദഗ്ധ മെഡിക്കല്‍ പരിചരണം തേടുന്നതിന് യു.എ.ഇയിലുട നീളമുള്ള ആസ്റ്റര്‍, മെഡ്കെയര്‍ സൗകര്യങ്ങളും ഏറ്റവും അടുത്തുള്ള ജബല്‍ അലിയിലെ ആസ്റ്റര്‍ സെഡാര്‍സ് ഹോസ്പിറ്റല്‍ സൗകര്യവും ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.