അയ്യൻ കാളി ദിനാചരണം നടത്തി

അബൂദബി: അടിസ്ഥാന വര്‍ഗത്തിന് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കാലഘട്ടത്തില്‍ അത് നേടിയെടുക്കാൻ സമരം ചെയ്ത വിപ്ലവകാരിയാണ് മഹാത്മാ അയ്യൻ കാളി യെന്നും സാംസ്‌കാരിക മേഖലയിലെ ജാതിവിവേചനവും മറ്റും ചർച്ചയായ ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന്‍റെ പോരാട്ട സ്മരണകൾക്ക് പ്രസക്തി വർധിച്ചതായും ജലീൽ കടവ് അഭിപ്രായപ്പെട്ടു.

പി.സി.എഫ് അബൂദബി കമ്മിറ്റി സംഘടിപ്പിച്ച അയ്യൻ കാളിയുടെ 161ാമത് ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി നടന്ന സ്മൃതി സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് മൻസൂർ അലി പട്ടാമ്പി അധ്യക്ഷത വഹിച്ചു. നാഷനൽ പ്രസിഡന്‍റ് അബ്ദുൽ ഖാദർ കോതച്ചിറ, അലി തവനൂർ, ഇബ്രാഹിം പട്ടിശ്ശേരി, യു.കെ. സിദ്ദീഖ്, ഇസ്മായിൽ നാട്ടിക, ഉസ്മാൻ കാരശ്ശേരി, റഷീദ് പട്ടിശ്ശേരി, റഫീഖ് മൂന്നുപീടിക, ഹക്കീം തിരുവേഗപ്പുറ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി മുഹമ്മദ്‌ കല്ലൻ സ്വാഗതവും ഇ.ടി.എം. ബഷീർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Ayyankali Day performed the ritual

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.