ദുബൈ: കമോൺ കേരളയുടെ ആറാമത് സീസണിൽ സ്മാർട്ട് ട്രാവൽ കിയോസ്കിൽ സംഘടിപ്പിച്ച റാഫൽ ഡ്രോ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട നാല് വിജയികൾക്കാണ് സമ്മാനങ്ങൾ നൽകിയത്. 10,000 ദിർഹം മൂല്യം വരുന്ന രണ്ട് രാത്രികളും പകലുമടങ്ങിയ ആഡംബര ക്രൂയ്സ് യാത്ര (രണ്ടു പേർക്ക്), ൈഫ്ല ദുബൈയിൽ മുഴുവൻ ചെലവുകളുമുൾപ്പെടെ 6000 ദിർഹം മൂല്യമുള്ള ഒരു ജോർഡൻ ട്രിപ് (രണ്ടു പേർക്ക്), ദുബൈയിൽനിന്ന് ഗൾഫ് എയറിൽ രണ്ടു പേർക്ക് സൗജന്യ യാത്ര (ഏകദേശം 5000 ദിർഹം) എന്നിങ്ങനെയാണ് സമ്മാനങ്ങൾ.
സ്മാർട്ട് ട്രാവൽ ദുബൈ ഓഫിസിൽ നടന്ന ചടങ്ങിൽ സ്മാർട്ട് ട്രാവൽ ചെയർമാൻ അഫി അഹമ്മദ്, റിസോർട്ട് വേൾഡ് ക്രൂയ്സ് സീനിയർ വൈസ് പ്രസിഡന്റ് നരേഷ്, ഗൾഫ് എയർ മാനേജർ നവാൽ, ൈഫ്ല ദുബൈ മാനേജർ ഫാറൂഖ്, ഗൾഫ് മാധ്യമം ബിസിനസ് സൊലൂഷൻ കൺട്രി ഹെഡ് ജെ.ആർ. ഹാഷിം തുടങ്ങിയവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കഴിഞ്ഞ കമോൺ കേരളയിലാണ് സ്മാർട്ട് ട്രാവൽസിന്റെ പുതിയ സംരംഭമായ കോമ്പോ ഡീൽസ് അവതരിപ്പിച്ചത്.
ഇതിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്. കോമ്പോ ഡീൽസ് യു.എ.ഇയിലെ എല്ലാ ആകർഷണങ്ങളും 80 ശതമാനം വരെ വിലക്കുറവിൽ നേരിട്ടെത്തിക്കുന്ന സംരംഭമാണ്. യു.എ.ഇയുടെ ടൂറിസം ആകർഷണങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് കോമ്പോ ഡീൽസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുക്ക് ചെയ്യുന്നതിനും ഓഫറുകൾക്കും www.combodeals.com സന്ദർശിക്കാം.
സ്മാർട്ട് ട്രാവൽ കമേഴ്സ്യൽ ഹെഡ് രജിൽ സുധാകരൻ, ജനറൽ മാനേജർ സഫീർ മഹമൂദ്, ബീയൊണ്ട് ബോർഡർസ് മാനേജർ ഫാബിയൻ, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ അബ്ദുല്ല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. റിസോർട്ട് വേൾഡ് ക്രൂയ്സുമായി ചേർന്ന് നാഷനൽ ഡേ, ക്രിസ്മസ്, ന്യൂഇയർ, മറ്റു വിന്റർ പാക്കേജുകളും വരുന്ന അഞ്ചു ദിവസത്തേക്ക് 50 ശതമാനം വരെ ഡിസ്കൗണ്ടിൽ എല്ലാ ക്രൂയ്സ് പാക്കേജുകളും നൽകുന്നുണ്ടെന്നും സ്മാർട്ട് ട്രാവൽ കമേഴ്സ്യൽ ഹെഡ് രജിൽ സുധാകരൻ അറിയിച്ചു. ഇതിനായി സ്മാർട്ട് ട്രാവലിൽ കേബിൻ ബുക്ക് ചെയ്യണം.
നാഷനൽ ഡേ പാക്കേജുകൾ വെറും 500 ദിർഹം മുതൽ ലഭ്യമാണ്. ജോർജിയ, അർമെനിയ, അസർബൈജാൻ, അൽമാറ്റി, ബിഷകേക്, തുർക്കി, തായ്ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഏറ്റവും കുറഞ്ഞ പാക്കേജുകൾ സ്മാർട്ട് ട്രാവൽ ഉറപ്പ് നൽകുന്നതായി ജനറൽ മാനേജർ സഫീർ മഹമൂദ് പറഞ്ഞു. പണം നാലു തവണകളായി ബാങ്ക് കാർഡുകളില്ലാതെ തന്നെ അടക്കാം. ഓൺലൈൻ ആവശ്യങ്ങൾക്ക് www.smarttravels.ae സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.