ദുബൈ: കോവിഡ് വ്യാപനത്തിൽനിന്ന് അതിവേഗം അതിജീവിച്ച യു.എ.ഇയിൽ കോവിഡ് വിട്ടുപോയിട്ടില്ലെന്ന സൂചന നൽകി രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നു. കോവിഡ് റിപ്പോർട്ട് ചെയ്ത് എട്ടു മാസത്തിനിടെ ആദ്യമായി ഒറ്റദിവസം 1000 പേർക്ക് മുകളിൽ രോഗം സ്ഥിരീകരിച്ചതിന് ശനിയാഴ്ച സാക്ഷ്യം വഹിച്ചു.
1007 പേർക്കാണ് പുതിയതായി വൈറസ് റിപ്പോർട്ട് ചെയ്തത്. മേയ് 22ന് 994 രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം ഏറ്റവും ഉയർന്ന കോവിഡ് ബാധിതരെ കണ്ടെത്തിയത് ശനിയാഴ്ചയാണ്. വ്യാഴാഴ്ച 930 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ വീണ്ടും സജീവമാക്കണമെന്ന് സർക്കാർ അറിയിച്ചു. മരണനിരക്ക് കുറവായതും രോഗമുക്തരുടെ എണ്ണം കൂടുന്നതുമാണ് ആശ്വാസം. ഒരുമാസം മുമ്പ് 200ൽ താഴെയായിരുന്നു കോവിഡ് ബാധിതരുടെ ദിവസേനയുള്ള എണ്ണം.95,000 പേരിൽ പരിശോധന നടത്തിയപ്പോഴാണ് 1007 പേർക്ക് വൈറസ് കണ്ടെത്തിയത്. ഇവരോട് ക്വാറൻറീനിൽ കഴിയാൻ നിർദേശം നൽകി. ഒരു മരണം മാത്രമാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്.
യു.എ.ഇയിലെ കോവിഡ് ബാധിതർ
പുതിയ കേസുകൾ: 1007
രോഗമുക്തർ: 521
മരണം: 1
ആകെ േരാഗികൾ: 78,849
രോഗമുക്തർ: 68,983
മരണം: 399
ചികിത്സയിലുള്ളവർ: 9467
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.