ജിദ്ദ: 17 വയസ്സിനു താഴെയുള്ളവർക്കായുള്ള വെയ്റ്റ് ലിഫ്റ്റിങ് ലോകകപ്പ് മത്സരത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു മത്സരത്തിന് സൗദി അറേബ്യ വേദിയാകുന്നത്. ഒക്ടോബർ നാലു മുതൽ 14 വരെ തീയതികളിൽ ജിദ്ദയിലാണ് മത്സരം നടക്കുക.
സൗദി വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന മത്സരത്തിൽ 45 രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് 326 പുരുഷ, വനിത കായികതാരങ്ങൾ പെങ്കടുക്കും. രാജ്യത്തിെൻറ ചരിത്രത്തിൽ ആദ്യമായി വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ കോവിഡിനെ തുടർന്ന് ലോകം കടന്നുപോകുന്ന സാഹചര്യങ്ങൾക്കിടയിലും ഭരണാധികാരികളിൽനിന്ന് കായിക മേഖലക്ക് ലഭിക്കുന്ന പരിമിതികളില്ലാത്ത പിന്തുണയെ സൂചിപ്പിക്കുന്നതാണെന്ന് സ്പോർട്സ് മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ പറഞ്ഞു. വിഷൻ 2030െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും എല്ലാതരത്തിലുമുള്ള കായിക വിനോദങ്ങൾ വികസിപ്പിക്കുന്നതിനും രാജ്യത്തിെൻറ ആഭ്യന്തര ഉൽപന്നത്തിെൻറ വളർച്ചക്കും ഇതു സംഭാവന ചെയ്യും.
തങ്ങളുടെ രണ്ടാം രാജ്യമായ സൗദിയിലേക്ക് ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്ന് മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കളിക്കാർക്കും സ്വാഗതം. ഈ ടൂർണമെൻറിൽ എല്ലാവർക്കും സന്തോഷകരമായ താമസവും വിജയവും നേരുന്നുവെന്നും സ്പോർട്സ് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.