തെൻറ കുതിരയുടെ ശിൽപം കാണുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: 'മൈ സ്റ്റോറി' എന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ജീവചരിത്ര പുസ്തകം അടിസ്ഥാനമാക്കി നിർമിച്ച എക്സ്പോയിലെ വിഷൻ പവിലിയൻ കാണാൻ അദ്ദേഹമെത്തി. പുസ്തകത്തിലെ കഥാസന്ദർഭങ്ങൾ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ കലാസൃഷ്ടികൾ സന്ദർശിച്ച അദ്ദേഹം നിർമാതാക്കൾക്ക് നന്ദിയറിയിച്ചു. ശൈഖ് മുഹമ്മദിെൻറ ജീവിതത്തിലെ പുസ്തകത്തിൽ പരാമർശിക്കുന്ന 50 സന്ദർഭങ്ങളെ ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. കുട്ടിക്കാലം, ദുബൈയുടെ കഥ, കുതിരകളെ കുറിച്ച അനുഭവം എന്നിങ്ങനെയുള്ള വിവിധ കാര്യങ്ങൾ പ്രദർശനത്തിലെ ചിത്രങ്ങളിലുണ്ട്.
എക്സ്പോ നഗരിയിൽ വിമൻസ് പവിലിയന് എതിർഭാഗത്തായാണ് വിഷൻ പവിലിയൻ സ്ഥിതിചെയ്യുന്നത്. അരമണിക്കൂർ നേരത്തേ സന്ദർശനത്തിലൂടെ പുസ്തകത്തിെൻറ സാരാംശം ഗ്രഹിക്കാനാവും വിധമാണ് ചിത്രീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. ദുബൈയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളും ഈ ആവിഷ്കാരങ്ങളിൽനിന്ന് വായിച്ചെടുക്കാനാവും. ശൈഖ് മുഹമ്മദിെൻറ വിവിധ ഹോബികളും സാഹസികതകളും തിരിച്ചറിയാനും സാധിക്കും. ദുബൈ ഭരണാധികാരിയുടെ പ്രിയപ്പെട്ട കുതിരയുടെ ഭീമാകാരമായ ശിൽപമാണ് പവിലിയനിലെ ഏറ്റവും ആകർഷകമായ നിർമിതി. ഇത് കാണാനെത്തുന്നവർക്ക് പശ്ചാത്തലത്തിൽ അദ്ദേഹത്തിെൻറ കവിതകൾ ആലപിക്കപ്പെടുന്നതും കേൾക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.