'സെലിബ്രിറ്റിക്കല്ല പ്രവർത്തകനാണ് സീറ്റ്'; കങ്കണക്ക് മാണ്ഡിയിൽ സീറ്റ് നൽകില്ലെന്ന് ബി.ജെ.പി

ന്യൂഡൽഹി: ഹിമാചൽപ്രദേശിലെ മാണ്ഡി മണ്ഡലത്തിലേക്ക് നടക്കുന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ബോളിവുഡ് നടി കങ്കണ റണാവത്തിന് സീറ്റ് നൽകില്ലെന്ന് ബി.ജെ.പി. മാണ്ഡിയിലേക്ക് നടിയെ പരിഗണിക്കുന്നെന്ന് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, നടിയുടെ സ്ഥാനാർഥിത്വം പരിഗണിക്കുന്നില്ലെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറാണ് വ്യക്തമാക്കിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്.


ധര്‍മ്മശാലയില്‍ നടന്ന സ്റ്റേറ്റ് ഇലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ കങ്കണയുടെ പേര് ഒരിക്കലും ഉയര്‍ന്നുവന്നിട്ടില്ലെന്നും മാണ്ഡി പാര്‍ലമെൻറ് മണ്ഡലത്തിലേക്കുള്ള ടിക്കറ്റ് ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ് ലഭിക്കുകയെന്നും സെലിബ്രറ്റിക്കല്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ചകൾ പൂർത്തിയായപ്പോൾ കങ്കണയുടെ പേരും പാർട്ടി നേതൃത്വത്തിന്‍റെ സജീവമായ പരിഗണനയിലുണ്ടെന്നായിരുന്നു റിപ്പോർട്ട്. കങ്കണ സ്ഥാനാർഥിയാവുന്നതിനോട് പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടെന്നും സൂചനയുണ്ടായിരുന്നു.


മാണ്ഡി ജില്ലയിലെ ബാംഭല ഗ്രാമത്തിലാണ് കങ്കണ ജനിച്ചത്. ഇത് കൂടാതെ മണാലിയിൽ അവർ പുതിയ വീട് വാങ്ങുകയും ചെയ്തിട്ടുണ്ട്. മണാലിയും മാണ്ഡി ലോക്സഭ മണ്ഡലത്തിന്‍റെ ഭാഗമാണ്. സ്ഥാനാർഥിയാകാനുള്ള താൽപര്യം കങ്കണ പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. താന്‍ ബി.ജെ.പി അനുഭാവിയാണെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നാണ് കങ്കണ പറഞ്ഞിരുന്നത്. സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്നും അവര്‍ പറയുന്നു. രാംസ്വരൂപ് ശർമ്മയുടെ മരണത്തെ തുടർന്നാണ് മാണ്ഡിയിൽ ഉപതെരഞ്ഞെടുപ്പ് വന്നത്. ഇതുകൂടാതെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതിെനാപ്പം നടക്കും.

Tags:    
News Summary - BJP Says No To Kangana’s Candidature For Mandi Bypoll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.