കോഴിക്കോട്: നിപ വൈറസ് വ്യാപനം പൂർണമായും നിയന്ത്രണ വിധേയമാക്കുകയും ചികിത്സയിലുള്ളവരെ ജീവിതത്തിലേക്ക് തിരിച്ചുെകാണ്ടുവരുകയും ചെയ്യുന്നതിന് മുന്നിട്ടിറങ്ങിയവർക്കും പിന്തുണച്ചവർക്കും ആരോഗ്യ മന്ത്രി നന്ദി അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരെ ജീവൻ പണയം വെച്ച് ചികിത്സിച്ച ഡോക്ടർമാർ, പരിചരിച്ച നഴ്സുമാർ, സാേങ്കതിക സഹായവും മറ്റും നൽകിയ െഎസൊലേഷൻ വാർഡ് ജീവനക്കാർ, ജില്ല കലക്ടര്‍ യു.വി. ജോസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്.എല്‍. സരിത, മണിപ്പാല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ജി. അരുണ്‍കുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്, സൂപ്രണ്ട് ഡോ. സജീത്ത് കുമാര്‍, മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മേൽനോട്ടം വഹിച്ച ഡോ. ആർ.എസ്. ഗോപകുമാർ, ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ. അനൂപ് കുമാർ, ഡോ. ജയകൃഷ്ണൻ, വിദഗ്ധ സംഘാംഗങ്ങൾ, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വനംവകുപ്പ്, പൊലീസ് എന്നിവയിലെ ജീവനക്കാർ, മാധ്യമപ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരെയാണ് കെ.കെ. ശൈലജ സർവകക്ഷി യോഗശേഷം അഭിനന്ദിച്ചത്. എല്ലാവരും ഒരേ മനസ്സോടെ പ്രയത്നിച്ചതിനാലാണ് വൈറസ് വ്യാപനം നിയന്ത്രിക്കാനായതെന്ന് അവർ കൂട്ടിച്ചേർത്തു.
ആപദ്ഘട്ടത്തിൽ മുന്നിട്ടിറങ്ങിയവരെ ആദരിക്കും; ശുചീകരണം ശക്തിപ്പെടുത്തും
കോഴിക്കോട്: നിപ വൈറസ് മരണതാണ്ഡവമാടിയ നാളുകളിൽ മാതൃകപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും ആദരിക്കാനും ശുചീകരണ -പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനം. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്.
ജീവന് പണയംവെച്ച് ഐസൊലേഷന്‍ വാര്‍ഡുകളില്‍ രോഗികളെ പരിചരിക്കുകയും മൃതദേഹങ്ങള്‍ സംസ്കരിക്കാൻ മുന്നില്‍നില്‍ക്കുകയും വൈറസ് ഭീതി ഇല്ലാതാക്കാൻ അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്തവരെ ജൂലൈ ആദ്യവാരം ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ കോഴിക്കോട്ട് പൊതുസമ്മേളനം നടത്തി ആദരിക്കും. ജില്ലയിൽനിന്നുള്ള മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്, എ.കെ. ശശീന്ദ്രന് എന്നിവരുടെ മേല്‍നോട്ടത്തില്‍ എം.എല്‍.എമാരായ ഡോ. എം.കെ. മുനീര്‍, എ. പ്രദീപ്കുമാര്‍ എന്നിവര്‍ക്കാണ് പരിപാടിയുടെ മുഖ്യസംഘാടന ചുമതല. ജില്ല പഞ്ചായത്തും കോഴിക്കോട് കോര്‍പറേഷനും പരിപാടിയുടെ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിക്കും.
ആരോഗ്യ ജാഗ്രതയുടെ ഭാഗമായി മാലിന്യ നിര്‍മാർജനവും രോഗപ്രതിരോധവും ശക്തമാക്കും. ഇതിനു മുന്നോടിയായി ജൂണ്‍ 14നകം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുെടയും ജനപ്രതിനിധികളുടെയും യോഗം ചേരും. തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ തലങ്ങളില്‍ യോഗമുണ്ടാകും. വീടുകള്‍ മുതല്‍ ഓഫിസുകളിൽ വരെ ശുചീകരണം ഉറപ്പാക്കും. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശുചീകരണവും ഉറപ്പാക്കും.
നിപ വൈറസ് വ്യാപനം തടയാൻ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ആരോഗ്യ വകുപ്പിനെ യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും അഭിനന്ദിച്ചു. കൂട്ടായ്മയുടെ വിജയമാണിതെന്ന് യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.