ന്യൂഡൽഹി: യുദ്ധകലുഷിതമായ യുക്രെയ്നിൽനിന്ന് നിർബന്ധിത സാഹചര്യങ്ങളിൽ നാട്ടിലേക്ക് മടങ്ങേണ്ടിവന്ന 20,000ത്തോളം വിദ്യാർഥികൾക്ക് ഇന്ത്യയിലെ മെഡിക്കൽ കോളജുകളിൽ തുടർപഠനാവസരം നൽകണമെന്ന് ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹരജികൾ സുപ്രീംകോടതി ഈ മാസം 15ന് പരിഗണിക്കാൻ മാറ്റി. തിരിച്ച് യുക്രെയ്നിലേക്ക് പോകാൻ കഴിയാതെ ഭാവി ഇരുളടയുന്നതിനാൽ ഒറ്റത്തവണ സഹായമെന്ന നിലയിൽ ഇന്ത്യയിൽ തുടർന്നു പഠിക്കാൻ അവസരം നൽകണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.
ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് അറിയുന്നതിന് സാവകാശം അനുവദിക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർഥന പ്രകാരമാണ് കേസ് മാറ്റിവെച്ചത്. ഇന്ത്യയിലെ മെഡിക്കൽ കോളജുകളിൽ പഠിക്കാൻ അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തോട് അഭ്യർഥിച്ചതായി ലോക്സഭയിൽ കഴിഞ്ഞ മാസം സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.