മുബൈ: ഷീനബോറ വധക്കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥെൻറ ഭാര്യ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. പൊലീസ് ഇൻസ്പെക്ടർ ധ്യാേനശ്വർ ഗാനോറിെൻറ ഭാര്യ ദീപാലി ഗാനോറാണ് മരണപ്പെട്ടത്. മുബൈയിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബുധനാഴ്ച പുലർച്ചെ 3.30ന് ധ്യാേനശ്വർ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് തന്നെ ഒരു കത്തിയുമുണ്ടായിരുന്നു. ഇവരുടെ 21കാരനായ മകനെ ഇന്നലെ വൈകീട്ടു മുതൽ കാണാതായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 2012ൽ നടന്ന ഷീന ബോറ വധത്തിെൻറ ആദ്യ അന്വേഷ ണ സംഘത്തിലുളള ഉദ്യോഗസ്ഥനാണ് ധ്യാനേശ്വർ.
ഷീന ബോറയുടെ അമ്മ ഇന്ദ്രണി മുഖർജിയും ഇന്ദ്രാണിയുടെ ഭർത്താവ് പീറ്റർ മുഖർജിയും ചേർന്ന് ഷീനയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവശേഷം മൂന്നുവർഷം കഴിഞ്ഞാണ് കൊലപാതകം തെളിയുന്നത്. ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവറെ ചോദ്യം ചെയ്തതിനെ തുടർന്ന് മൃതദേഹവും കണ്ടെടുത്തിരുന്നു. മുബൈ പൊലീസ് അന്വേഷിച്ച ശേഷമാണ് കേസ് സി.ബി.െഎക്ക് കൈമാറിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.