തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മമത ബാനർജി കേരളത്തിലേക്ക്

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കേരളത്തിലേക്ക്. കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടാനാണ് താൻ കേരളത്തിലേക്ക് വരുന്നതെന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ മമത പറഞ്ഞു.

കേരളത്തില്‍ എന്തിന് തെരഞ്ഞെടുപ്പ് നടത്തണം? കോണ്‍ഗ്രസും സി.പി.എമ്മും കൂടി പകുതി വീതം സീറ്റ് പങ്കുവച്ചെടുത്ത് ഭരിച്ചാല്‍പ്പോരേ? ബംഗാളില്‍  കൂട്ടുകച്ചവടം നടത്തുക വഴി ഇരുപാർട്ടികളും ജനങ്ങളെ രാഷ്ട്രീയമായി വഞ്ചിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.

പശ്ചിമ ബംഗളിലെ 294 സീറ്റുകളിലെയും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളെ മമത പ്രഖ്യാപിച്ചു. ഭവാനിപ്പൂർ മണ്ഡലത്തിൽ നിന്ന് തന്നെയാണ് മമത ഇത്തവണയും മത്സരിക്കുന്നത്. ബംഗാളിൽ മാത്രം ആറു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെയും മമത രൂക്ഷമായി വിമർശിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.