കണ്ണൂർ: തേന്റത് രാഷ്ട്രീയനിയമനമാണോയെന്നത് നിയമിച്ചവരോട് ചോദിക്കണമെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ. നിയമന ഉത്തരവ് കൈയിൽ കിട്ടിയത് പ്രകാരമാണ് ജോലിയിൽ പ്രവേശിച്ചത്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ പുനർ നിയമനം നടക്കുന്നത്. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിൽ മുമ്പും ഇത്തരം നിയമനങ്ങൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരണത്തിനില്ല. തന്‍റെ കാലത്ത് സർവകലാശാലയിൽ രാഷ്ട്രീയ നിയമനങ്ങൾ നടന്നിട്ടില്ല. തന്‍റെ നിയമനവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണം നടത്തേണ്ടത് ഗവർണറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ അംഗീകരിക്കാനാവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മ് ഖാൻ വ്യക്തമാക്കിയിരുന്നു. കാലടി യൂനിവേഴ്സിറ്റിയിലെ വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാറിന് കത്തയച്ചതിന് പിന്നാലെയാണ് ഗവർണർ പ്രശ്നത്തിൽ പരസ്യപ്രതികരണം നടത്തുന്നത്. ഗവർണർ ചാൻസിലറായി ഇരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണ്. താൻ പരമാവധി ശ്രമിച്ചിട്ടും സർക്കാർ സഹകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.