കൊച്ചി: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ച സംഭവത്തിൽ സസ്പെൻഷനിലായ റൂറൽ എസ്.പി എ.വി. ജോർജിനെ വീണ്ടും അന്വേഷണസംഘം ചോദ്യംചെയ്തു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ വിളിച്ചുവരുത്തിയ എ.വി. ജോര്‍ജിനെ രാത്രി എട്ടോടെയാണ് വിട്ടയച്ചത്. എറണാകുളം സെൻട്രൽ സ്റ്റേഷന് സമീപത്തെ സേഫ് ഹൗസിൽ അന്വേഷണ സംഘത്തലവനായ ഐ.ജി എസ്. ശ്രീജിത്തിെൻറ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ.
വകുപ്പുതല നടപടിയും അന്വേഷണവും നടക്കുന്നുണ്ടെങ്കിലും കേസില്‍ എ.വി. ജോര്‍ജിനെ പ്രതിയാക്കണോയെന്ന് തീരുമാനിക്കുന്നതിെൻറ ഭാഗമായാണ് വിളിച്ചുവരുത്തിയത്. ഇദ്ദേഹത്തെ ഉടൻ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകുമെന്നും അറിയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.