കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എറണാകുളം മുൻ റൂറൽ എസ്.പി എ.വി. ജോർജിനെതിരെ കൂടുതൽ തെളിവുകൾ. ജോർജിെൻറ ഗുരുതര വീഴ്ച വ്യക്തമാക്കുന്ന ചില നിർണായക മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ ജോർജിനെ ബുധനാഴ്ച അന്വേഷണസംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. ജോർജിനെ പ്രതിയാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയശേഷം രണ്ട് ദിവസത്തിനകം തീരുമാനമെടുക്കും. ഇതിന് മുന്നോടിയായി ഇദ്ദേഹത്തിനെതിരെ വകുപ്പുതല നടപടി ശിപാർശ ചെയ്യുന്ന റിപ്പോർട്ട് വ്യാഴാഴ്ച ഡി.ജി.പിക്ക് കൈമാറും.
ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്തതല്ലെന്ന് വരുത്തിത്തീർക്കാൻ പൊലീസ് ചമച്ച വ്യാജമൊഴിയെക്കുറിച്ച് ജോർജിന് വ്യക്തമായ അറിവുണ്ടായിരുന്നു എന്നാണ് പുതിയ കണ്ടെത്തൽ. സംഭവദിവസം സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന റൈറ്റർ അടക്കം മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വീടാക്രമണത്തെ തുടർന്ന് ജീവനൊടുക്കിയ വാസുദേവെൻറ മകൻ വിനീഷ്, സി.പി.എം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരൻ എന്നിവരുടെ വ്യാജമൊഴികളാണ് പൊലീസ് ചമച്ചത്. ഇവർ നൽകിയ വ്യക്തമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസിന് ആളുമാറിയിട്ടില്ലെന്നും സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.
തങ്ങൾ നൽകിയെന്ന് പറയുന്ന മൊഴി കെട്ടിച്ചമച്ചതാണെന്ന് വിനീഷും പരമേശ്വരനും ആവർത്തിച്ചെങ്കിലും പൊലീസിന് തെറ്റുപറ്റിയിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു എ.വി. ജോർജ്. എന്നാൽ, ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്തതാണെന്ന് പിന്നീട് സ്ഥിരീകരിച്ചതോടെ അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലേക്ക് നീണ്ടു. ഇതിനിടെയാണ് ജോർജിന് വ്യാജമൊഴിയെക്കുറിച്ച് അറിവുണ്ടായിരുന്നു എന്ന കണ്ടെത്തൽ. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് െഎ.ജി എസ്. ശ്രീജിത്തിെൻറ നേതൃത്വത്തിൽ ജോർജിനെ വീണ്ടും ചോദ്യം ചെയ്തത്.
ആർ.ടി.എഫ് ഉദ്യോഗസ്ഥർക്ക് വഴിവിട്ട സ്വാതന്ത്ര്യവും പ്രോത്സാഹനവും ജോർജ് നൽകിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്നതടക്കം ആർ.ടി.എഫിെൻറ എല്ലാ നടപടികളും ജോർജിെൻറ നിർദേശപ്രകാരമായിരുന്നു. എസ്.പിയുടെ നിർദേശപ്രകാരമാണ് താൻ പ്രവർത്തിച്ചതെന്നാണ് കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്ന പറവൂർ സി.െഎ ക്രിസ്പിൻ സാം നൽകിയ മൊഴി. അന്വേഷണ സംഘം നേരേത്ത, ഒന്നിലധികം തവണ ജോർജിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. ക്രമസമാധാനപാലനത്തിെൻറ ഭാഗമായ കാര്യങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ എന്നായിരുന്നു ജോർജിെൻറ നിലപാട്. അന്വേഷണ സംഘം ജോർജിനെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ശ്രീജിത്തിെൻറ കുടുംബം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.