തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിനോയ് വിശ്വം സി.പി.െഎ സ്ഥാനാർഥി. പാർട്ടി സംസ്ഥാന നിർവാഹക സമിതിയുടെ ശിപാർശക്ക് ദേശീയ സെക്രേട്ടറിയറ്റ് അംഗീകാരം നൽകി. കേരളത്തിൽനിന്ന് ഒഴിവുള്ള മൂന്ന് സീറ്റിൽ എൽ.ഡി.എഫിന് ജയിക്കാൻ കഴിയുന്ന രണ്ട് സീറ്റിൽ ഒന്ന് സി.പി.െഎക്കാണ്. ബിനോയ് വിശ്വത്തിെൻറ പേര് െഎകകണ്ഠ്യേനയാണ് അംഗീകരിച്ചത്. ബിനോയ് വിശ്വം കൂടി തെരഞ്ഞെടുക്കപ്പെടുന്നതോടെ രാജ്യസഭയിൽ പാർട്ടി പ്രതിനിധികൾ രണ്ടാവും. ഡി. രാജയാണ് ഇപ്പോഴുള്ളത്.
സ്കൂൾ കാലയളവിൽ എ.െഎ.എസ്.എഫിലൂടെ പൊതുരംഗത്തുവന്ന ബിനോയ് വിശ്വം സംസ്ഥാന പ്രസിഡൻറും അഖിേലന്ത്യ സെക്രട്ടറിയുമായിരുന്നു. എ.െഎ.വൈ.എഫ് സംസ്ഥാന സെക്രട്ടറി, വേൾഡ് ഫെഡറേഷൻ ഒാഫ് ഡെമോക്രാറ്റിക് യൂത്ത് വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചു. 2001ൽ എം.എൽ.എയും 2006ൽ വനം മന്ത്രിയുമായി. കൊല്ലം പാർട്ടി കോൺഗ്രസിൽ ദേശീയ സെക്രേട്ടറിയറ്റ് അംഗമായി. സി.പി.െഎ സംസ്ഥാന അസി. സെക്രട്ടറിയായിരുന്ന സി.കെ. വിശ്വനാഥൻ ആണ് പിതാവ്. പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് കൂത്താട്ടുകുളം മേരിയുടെ മകൾ ഷൈലയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.