തൃശൂർ: കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ബി.എസ്.എൻ.എൽ-എം.ടി.എൻ.എൽ പുനരുദ്ധാരണ പാക്കേജിൽ ടെലികോം വകുപ്പ് വെള്ളം ചേർത്തു. മന്ത്രിസഭ അംഗീകരിച്ച പാക്കേജിൽ നിർദേശിച്ച കാര്യങ്ങൾക്ക് പുറമെ രണ്ട് കമ്പനികളുടെയും മൊബൈൽ ടവറുകളും ഫൈബർ നെറ്റ്വർക്കും പണയപ്പെടുത്തിയോ മറ്റോ ധനസമ്പാദനം നടത്തണമെന്ന നിർദേശമാണ് ടെലികോം വകുപ്പ് കൂട്ടിച്ചേർത്തത്. പാക്കേജ് സമയബന്ധിതമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് കമ്പനികളുടെയും സി.എം.ഡിമാർക്കും ടെലികോം വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ മേധാവികൾക്കും അയച്ച ഓഫിസ് മെമ്മോറാണ്ടത്തിൽ വകുപ്പിലെ പൊതുമേഖല കാര്യ ഡയറക്ടർ ഡോ. മൻദീപ് സിങ് ആവശ്യപ്പെട്ടു.
രണ്ട് സ്ഥാപനങ്ങളുടെയും ഭൂമിയും കെട്ടിടവും ഉപയോഗപ്പെടുത്തി ഫണ്ട് സമാഹരിക്കാനാണ് മന്ത്രിസഭ നിർദേശിച്ചിരുന്നത്. ‘ധനസമ്പാദനം’ എന്നാണ് അതിൽ പറഞ്ഞിരുന്നത്. സ്ഥാവര-ജംഗമ ആസ്തി പാട്ടത്തിന് കൊടുത്ത് പണമുണ്ടാക്കണമെന്നാണ് സംഘടനകൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, മൊബൈൽ ടവറുകളും ഫൈബർ നെറ്റ്വർക്കും പാട്ടത്തിന് കൊടുക്കുന്നതുൾപ്പെടെ കേമ്പാളത്തിലെ ആവശ്യം അനുസരിച്ച് ഉചിതമായതെന്തും ചെയ്യാനാണ് ടെലികോം വകുപ്പ് നിർദേശിച്ചിരിക്കുന്നത്. ഇതിെൻറ പുരോഗതി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ ഉപദേഷ്ടാവ് ചെയർമാനായ സമിതി അവലോകനം ചെയ്യും.
സ്വയം വിരമിക്കലിലൂടെ ജീവനക്കാർക്കുള്ള ചെലവ് കുറക്കൽ, സർക്കാർ ചെലവിൽ 4ജി സ്പെക്ട്രം, കടബാധ്യത തീർക്കാൻ ഗാരണ്ടി ബോണ്ട്, ബി.എസ്.എൻ.എൽ-എം.ടി.എൻ.എൽ ലയനം എന്നിങ്ങനെ മന്ത്രിസഭ അംഗീകരിച്ച പദ്ധതികൾക്ക് വകുപ്പും അംഗീകാരം നൽകിയിട്ടുണ്ട്.
ഐ.ടി.എസുകാരുടെ ശമ്പളം വൈകിയേപ്പാൾ ടെലികോം വകുപ്പിന് പൊള്ളി
തൃശൂർ: ബി.എസ്.എൻ.എൽ ജീവനക്കാരുടെയും കാഷ്വൽ കരാർ തൊഴിലാളികളുടെയും വേതനവിതരണത്തിൽ മാസങ്ങളായി അവഗണന പുലർത്തുന്ന ടെലികോം വകുപ്പിന് ബി.എസ്.എൻ.എല്ലിലേക്ക് നിയോഗിക്കപ്പെട്ട ഐ.ടി.എസ് ഓഫിസർമാരുടെ ശമ്പളം വൈകിയേപ്പാൾ പൊള്ളി. അവരുടെ ശമ്പളം വൈകിയതിൽ പ്രതിഷേധം അറിയിച്ചും അത ് സേവന വ്യവസ്ഥയുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തി ടെലികോം വകുപ്പ് കഴിഞ്ഞ ദിവസം ബി.എസ്.എൻ.എൽ സി.എം.ഡിക്ക് കത്തയച്ചു.
എക്സിക്യുട്ടീവ്-നോൺ എക്സിക്യുട്ടീവ് വിഭാഗങ്ങളിൽപ്പെട്ട 1.65 ലക്ഷം ജീവനക്കാരുടെ ശമ്പള വിതരണം താളം തെറ്റിയതിലും കരാർ തൊഴിലാളികൾക്ക് 10 മാസത്തോളമായി വേതനം നൽകാത്തതിലും ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിടിക്കുന്ന ജി.പി.എഫ്, എൽ.ഐ.സി, ബാങ്ക് വായ്പ, സൊസൈറ്റി വായ്പ വിഹിതം അതത് സ്ഥാപനങ്ങളിൽ മാസങ്ങളായി അടക്കാത്തതിലും ജീവനക്കാരിൽ നിന്ന് ഈടാക്കുന്ന വരിസംഖ്യ സംഘടനകൾക്ക് ൈകമാറാത്തതിലും ഒന്നും തോന്നാത്ത ടെലികോം വകുപ്പ് എണ്ണൂറോളം ഐ.ടി.എസ് ഓഫിസർമാരുടെ കാര്യത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ചത് ചിറ്റമ്മ നയമാണെന്ന് കാണിച്ച് ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ ടെലികോം സെക്രട്ടറിക്ക് കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.