തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച വയനാട്ടിൽ എത്തും. രാവിലെ 11.30ന് വയനാട്ടിൽ സർവകക്ഷിയോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരിതാശ്വാസ നിധിയിൽ ക്രമക്കേടില്ല -മുഖ്യമന്ത്രി
തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുരിതം അനുഭവിക്കുന്നവർക്കായി ചെലവഴിക്കാനുള്ളതാണെന്നും അത് അങ്ങനെതന്നെ ചെലവഴിക്കപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ ഒരു തരത്തിലുള്ള ക്രമക്കേടും ഉണ്ടാകില്ല. ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ലുലു ഗ്രൂപ് ചെയർമാൻ ഡോ.എം.എ. യൂസുഫലി, വ്യവസായി രവി പിള്ള, കല്യാൺ ജുവലേഴ്സ് ഉടമ കല്യാണരാമൻ എന്നിവർ ബുധനാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. വിഴിഞ്ഞം പോർട്ട് അദാനി ഗ്രൂപ്പും അഞ്ചുകോടി രൂപ സഹായം വാഗ്ദാനം നൽകി. കെ.എസ്.എഫ്.ഇ അഞ്ചുകോടിയും കനറാ ബാങ്ക് ഒരു കോടിയും കെ.എം.എം.എൽ 50 ലക്ഷം രൂപയും വനിത വികസന കോർപറേഷൻ 30 ലക്ഷം രൂപയും ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് 10 ലക്ഷം രൂപയും നൽകി.
ദുരിതാശ്വാസ സാമഗ്രി ശേഖരണം വേണ്ട -മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരിതബാധിതരെ സഹായിക്കാനെന്ന പേരിൽ ജില്ല ഭരണസംവിധാനത്തിന് പുറമെ നടക്കുന്ന പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സന്നദ്ധ സംഘടനകളുടെ പേരില്‍ അടക്കം ഒറ്റയ്ക്കും കൂട്ടായും പല സ്ഥലങ്ങളിലായി നടക്കുന്ന പണപ്പിരിവും ഭക്ഷണവും വസ്ത്രവും അടക്കമുള്ള വസ്തുക്കളുടെ ശേഖരണവും നിര്‍ത്തിവെക്കണം. ഈ ഘട്ടത്തില്‍ ഇത് ഉപകാരപ്പെടുന്ന പ്രക്രിയയല്ല. ശേഖരിച്ച വസ്തുക്കള്‍ അതത് ജില്ല കലക്ടറേറ്റുകളിലേക്ക് കൈമാറണം -മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.