ചീഫ് സെക്രട്ടറിക്കെതിരായ ഹരജി; വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പ്രത്യേക കോടതിക്ക് അതൃപ്തി

തിരുവനന്തപുരം: ഐ.എ.എസ് സമരത്തിന് നിര്‍ദേശം നല്‍കിയെന്നുള്‍പ്പെടെ ആരോപിച്ച് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ വിജിലന്‍സ് പ്രത്യേക കോടതിക്ക് അതൃപ്തി. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടുകളും പരാതികളും ചീഫ് സെക്രട്ടറി വൈകിപ്പിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ളെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ റിപ്പോര്‍ട്ടുകളില്‍ നടപടി വൈകാനുള്ള കാരണം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ വിജിലന്‍സ് അന്വേഷണം ശിപാര്‍ശ ചെയ്ത് സമര്‍പ്പിച്ച പല റിപ്പോര്‍ട്ടുകളിലെയും നടപടി ചീഫ് സെക്രട്ടറി മരവിപ്പിച്ചെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. വിജിലന്‍സ് അന്വേഷണത്തിന്‍െറ ഭാഗമായി വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കുന്നതിലും വിമുഖതകാട്ടുന്നതായും ആരോപണമുണ്ട്. ടോം ജോസ്, എ.ഡി.ജി.പി ആര്‍. ശ്രീലേഖ, മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ എന്നിവര്‍ക്കെതിരായ റിപ്പോര്‍ട്ടുകള്‍ ചീഫ് സെക്രട്ടറി അട്ടിമറിച്ചെന്നാണ് മറ്റൊരു ആരോപണം. ഹരജിയില്‍ ഈമാസം 24ന് വിശദ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.

Tags:    
News Summary - chief secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.