ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജ് സ്റ്റാഫ് നഴ്സ് ഹോസ്റ്റലിൽ വിദ്യാർഥിനികൾക്ക് മാനസിക പീഡനം. പത്ത് വിദ്യാർഥികൾ ഹോസ്റ്റൽ വിട്ടു. മെഡിക്കൽ കോളജിലെ നാലാം വർഷ ബി.ഫാം വിദ്യാർഥിനികളെയാണ് വൈദ്യുതി ഉപയോഗത്തിെൻറ പേരിൽ ഹോസ്റ്റൽ അധികൃതർ മാനസികമായി പീഡിപ്പിച്ചത്.
ബി. ഫാം വിദ്യാർഥികൾക്ക് സ്വന്തമായി ഹോസ്റ്റൽ ഇല്ലാത്തതിനാൽ വിദ്യാർഥിനികൾ സ്റ്റാഫ് നഴ്സിെൻറ ഹോസ്റ്റലിലും ആൺകുട്ടികൾ എം.ബി.ബി.എസ് വിദ്യാർഥികളുടെ ഹോസ്റ്റലിലുമാണ് താമസിക്കുന്നത്. മേയ് 20ന് പരീക്ഷ തുടങ്ങുമെങ്കിലും അമിത വൈദ്യുതി ഉപഭോഗ പേരുപറഞ്ഞ് രാത്രി പഠിക്കാൻ അധികൃതർ സമ്മതിക്കുന്നിെല്ലന്ന് വിദ്യാർഥികൾ പറയുന്നു. നിലവിൽ വൈദ്യുതി, വെള്ളം എന്നിവക്ക് 150 രൂപയാണ് നൽകുന്നത്. എന്നാൽ, ഏപ്രിൽ- മേയ് മാസങ്ങളിൽ ഇതുകൂടാതെ യഥാക്രമം 140, 160 രൂപകൂടി അധികമായി വാങ്ങി. എന്നിട്ടും രാത്രി പത്തിനുശേഷം ലൈറ്റ് ഒാഫാക്കി കിടക്കണമെന്നാണ് നിർദേശം. പത്തിനുശേഷം ലൈറ്റ് ഉപയോഗിക്കുന്നവർ വീണ്ടും ആ ദിവസം പത്ത് രൂപ നൽകണമെന്നും അധികൃതർ പറയുന്നു. പരീക്ഷ സമയമായിട്ടും രാത്രി പഠിക്കാൻ സമ്മതിക്കുന്നില്ല. ഇതിെൻറപേരിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നുള്ള പത്ത് കുട്ടികളാണ് ഹോസ്റ്റൽ വിട്ടത്. വാർഡൻ ഇല്ലാത്തതിനാൽ സെക്രട്ടറിക്കാണ് ഇപ്പോൾ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.