തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ വിഭാഗീയതക്ക് സംസ്ഥാന അടി സ്ഥാനത്തിൽ ഒരു തരത്തിലുള്ള പങ്കുമില്ലെന്ന് സി.പി.എം സംസ്ഥാന നേതൃത്വത്തിെൻറ തെരഞ് ഞെടുപ്പ് അവലോകന റിപ്പോർട്ട്. എൽ.ഡി.എഫും സി.പി.എമ്മും ഒറ്റക്കെട്ടായി പൂർണ െഎക്യത് തോടെയാണ് പ്രവർത്തിച്ചത്. തെരഞ്ഞെടുപ്പ് ഫലം പിണറായി വിജയെൻറ നേതൃത്വത്തിലുള്ള സ ംസ്ഥാന ഭരണത്തോടുള്ള അതൃപ്തിയായി കാണുന്നില്ലെന്നും സംസ്ഥാന സെക്രേട്ടറിയറ്റ് അംഗീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംസ്ഥാന സമിതിയിൽ നടക്കുന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ പ്രാദേശിക തലത്തിൽ എവിടെയെങ്കിലും വിഭാഗീയതയെ കുറിച്ച് ഉയരുന്ന പരാതികളിന്മേൽ തീരുമാനം എടുക്കാമെന്ന നിലപാടാണ് സെക്രേട്ടറിയറ്റ് സ്വീകരിച്ചത്. പാലക്കാെട്ട തോൽവിക്ക് പിന്നിൽ വിഭാഗീയതയാണെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് റിപ്പോർട്ടിൽ വിഭാഗീയത തള്ളിയത്. മഹാപ്രളയം, വികസന പ്രവർത്തനം, ക്ഷേമകാര്യം, ക്രമസമാധാനം എന്നിവയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പിണറായി സർക്കാറിന് എതിരായ ജനവിധിയല്ല തെരഞ്ഞെടുപ്പ്. എന്നാൽ, സർക്കാറിെൻറ നേട്ടങ്ങൾ ജനങ്ങളിൽ കൂടുതലായി ഏത്തേണ്ടതുണ്ടെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. ഇതിനുള്ള സംഘടന പ്രവർത്തനങ്ങൾക്ക് സംസ്ഥാനസമിതി രൂപം നൽകണം. തോൽവിയുടെ കാരണം കണ്ടെത്തി തെറ്റുകളും വീഴ്ചകളും പരിഹരിക്കാൻ രാഷ്ട്രീയ, ഭരണ, സംഘടനാപരമായ നടപടി സ്വീകരിക്കും. പാർട്ടിയിലും എൽ.ഡി.എഫിലും നിന്ന് അകന്ന ജനവിഭാഗങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള കഠിനശ്രമം പാർട്ടി നടത്തും.
തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിെൻറ വോട്ട് വിഹിതത്തിൽ ഏറ്റവും വലിയ കുറവാണ് സംഭവിച്ചത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുേമ്പാൾ 15.63 ലക്ഷം വോട്ടിെൻറ കുറവ് എൽ.ഡി.എഫിനുണ്ടായി. എന്നാൽ, സീറ്റിലും വോട്ട് വിഹിതത്തിലും വലിയ കുറവ് ഉണ്ടായെങ്കിലും എൽ.ഡി.എഫിെൻറ ബഹുജന അടിത്തറ തകർന്നിട്ടില്ലെന്ന് 1996, 1998, 2004 ലോക്സഭ തെരഞ്ഞെടുപ്പുകളിലെ സീറ്റും വോട്ടും വോട്ട് ശതമാനവും ചൂണ്ടിക്കാട്ടി റിപ്പോർട്ട് സമർഥിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് ജനം ചായ്വ് കാണിക്കാറുണ്ട്.
അതിനൊപ്പം മോദി വീണ്ടും അധികാരത്തിൽ തിരിച്ചുവരുമെന്ന ഭയം കൂടി വന്നപ്പോൾ ബദലായി ഇടതുപക്ഷത്തെ ജനങ്ങൾ കണ്ടില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭരണം വരുമെന്ന യു.ഡി.എഫിെൻറയും വലതുപക്ഷ മാധ്യമങ്ങളുടെയും പ്രചാരണവും ചില സാമുദായിക സംഘടനകളുടെ ഇടപെടലും സഹായകമായി. രാഹുലിെൻറ വയനാട്ടിലെ സ്ഥാനാർഥിത്വവും ഇൗ പ്രവണതക്ക് ശക്തി പകർന്നുെവന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.