തിരുവനന്തപുരം: ശബരിമല വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള അപേക്ഷ വേഗം പരിഗണിക്കണമെന്ന് സുപ്രീംകോടതിയിൽ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടില്ല. സുപ്രീംകോടതി വിധി വന്നശേഷം തുടര്‍നടപടി ആലോചിക്കുമെന്ന് പ്രസിഡൻറ് എ. പത്മകുമാർ പറഞ്ഞു. ഹരജിയില്‍ തീരുമാനം എന്താകുമെന്ന് സ്വപ്നം കാണാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസമാണ് ബോർഡ് സാവകാശ ഹരജി സമർപ്പിച്ചത്. ക്രമസമാധാന പ്രശ്നങ്ങളും യുവതികൾ നേരിടുന്ന സുരക്ഷാപ്രശ്നവും ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. സാധാരണരീതിയിൽ കേസ് പരിഗണന പട്ടികയിൽ വരുന്നതുവരെ കാത്തിരിക്കാനാണ് ബോർഡ് തീരുമാനം.
ശബരിമല ഹരജികൾ ജനുവരി 22ന് മുമ്പ് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കിയിരുന്നു. ദേവസ്വം ബോര്‍ഡിെൻറ കേസും ജനുവരി 22ലേക്ക് മാറ്റിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.