തിരുവനന്തപുരം: കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്. മൂന്നാർ കൈയേറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും തമ്മിലെ തർക്കം രൂക്ഷമായിരിക്കെയാണ് നിയമസഭയിൽ മന്ത്രി നിലപാട് വ്യകതമാക്കിയത്. കൈയേറ്റം അനുവദിക്കില്ലെന്നത് എൽ.ഡി.എഫ് പ്രകടനപത്രികയിലുള്ള കാര്യമാണ്. ഈ സര്‍ക്കാര്‍ നയം എല്ലാ ഉദ്യോഗസ്ഥരോടും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം എല്ലാവരിലും പൂർണ അര്‍ഥത്തോടെ എത്തിക്കാനായെന്നാണ് തെൻറ വിശ്വാസമെന്നും ഇടുക്കി കലക്ടറെയും സബ്കലക്ടറെയും പരോക്ഷമായി ന്യായീകരിച്ച് മന്ത്രി വ്യക്തമാക്കി. ധനാഭ്യർഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൈയേറ്റമൊഴിപ്പിക്കലുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല. സര്‍ക്കാര്‍ നടപടിയില്‍ തടസ്സങ്ങളുണ്ടാക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ അനുവദിക്കില്ല. ഒരു വന്‍കിട കൈേയറ്റക്കാരനെയും ഒഴിവാക്കില്ല. കുടിയേറ്റത്തിെൻറ മറവിലുള്ള കൈയേറ്റശ്രമവും അനുവദിക്കില്ല. ജില്ലയുടെ പുറത്തുനിന്നും കടന്നുകയറി റിസോര്‍ട്ടുകള്‍ പണിതവരാണ് ഇടുക്കിയിലെ കൈയേറ്റക്കാര്‍. ഏതു കാലത്താണ് ഇത് നടന്നതെന്ന് സര്‍ക്കാര്‍ കൃത്യമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.