ഇ–പോസ് പണിമുടക്കി; റേഷൻ വിതരണം മുടങ്ങി

തൃശൂർ: ഇ-പോസ് പണിമുടക്കിയതിനാൽ സംസ്ഥാനത്തെ റേഷൻവിതരണം വ്യാഴാഴ്ച മുടങ്ങി. ക ട തുറന്ന് ഒരുമണിക്കുർ കഴിഞ്ഞതോടെ യന്ത്രം തകരാറിലായതോടെ ആളുകൾ വലഞ്ഞു. ഉച്ചക്കുശേഷം യന്ത്രം തുറക്കാൻ പോലുമായില്ല. കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്ന സെർവറാണ് പണിമുടക്കിയത്. വ്യാഴാഴ്ച ഒന്നരലക്ഷം കാർഡ് ഉടമകൾക്കാണ് വൈകുന്നേരം വരെ അരി ലഭിച്ചത്. അതേസമയം, പാസ്വേഡ് അടിച്ച് ഇ-പോസ് തുറക്കുന്നതോടെ ഓൺൈലനായി അല്ലാതെ റേഷൻ നൽകാനാവും. ഇത്തരത്തിൽ 10 ശതമാനത്തിൽ അധികം വിതരണം ചെയ്യുന്നത് കുറ്റകരമാണ്. പിന്നീട് പിഴ ചുമത്തുമെന്ന് ഭയന്ന് അധികപേരും അതിന് മുതിർന്നില്ല. എന്നാൽ വൈകീട്ട് 5.15 ഓടെ തകരാർ തീർത്ത് ഇ-പോസ് വിതരണത്തിന് സജ്ജമായി.

നാഷനൽ ഇൻഫർമാറ്റിക് സെൻറർ ആണ് രാജ്യത്ത് റേഷൻവിതരണ സോഫ്റ്റ്വെയറും ഓൺലൈൻ സംവിധാനങ്ങളും നിയന്ത്രിക്കുന്നതെന്നും കേരളത്തിലെ പ്രശ്നമല്ലിതെന്നും സിവിൽ സപ്ലൈസ് ഡയറക്ടർ ‘മാധ്യമ’ത്തോട് പറഞ്ഞു.

വലിയ തിരക്കുള്ള ദിനത്തിലാണ് വിതരണം നടത്താനാവാെത പോയത്. ഇതുവരെ 60.22 ശതമാനം പേരാണ് ഈ മാസം റേഷൻവാങ്ങിയിട്ടുള്ളത്.
Tags:    
News Summary - E-PoS compliant in ration shops-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.