കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിലെ രണ്ടാമത്തെ ഭൂമിവിൽപനയും കോടതി കയറുന്നു. അതിരൂപതക്കുകീഴിൽ തൃക്കാക്കരയിലെ 12 ഏക്കര്‍ സെൻറിന് അഞ്ചുലക്ഷം രൂപ നിരക്കിൽ 60 കോടിക്ക് വിൽക്കാനുള്ള ബിഷപ് ജേക്കബ് മനത്തോടത്തിെൻറ നീക്കത്തിനെതിരെ കോടതിയെ സമീപിച്ചതായി കേരള കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് പ്രസിഡൻറ് അഡ്വ. പോളച്ചന്‍ പുതുപ്പാറ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
എറണാകുളം മുന്‍സിഫ് കോടതിയില്‍ ഫയൽ ചെയ്ത ഹരജിയിൽ ആരോപണവിധേയര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. എതിര്‍കക്ഷികളായ ബിഷപ് ജേക്കബ് മനത്തോടത്തിനും ഭൂമി വാങ്ങാന്‍ തയാറായ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്കും പ്രത്യേക ദൂതന്‍ വഴിയാണ് നോട്ടീസ് അയച്ചത്. കേസ് തിങ്കളാഴ്ച പരിഗണിക്കും.
എറണാകുളം -അങ്കമാലി അതിരൂപതയില്‍ പ്രസ്ബിറ്റല്‍ കൗണ്‍സില്‍, കൂരിയ ഫിനാന്‍സ് കൗണ്‍സിൽ, കണ്‍സള്‍ട്ടേഴ്‌സ് ഫോറം തുടങ്ങിയ കാനോൻ നിയമപ്രകാരമുള്ള സമിതികളെല്ലാം പിരിച്ചുവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അേപ്പാസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭൂമി വിൽക്കാന്‍ അവകാശമില്ലെന്ന് പോളച്ചന്‍ പുതുപ്പാറ പറഞ്ഞു. സെൻറിന് അഞ്ചുലക്ഷം രൂപയെന്ന നിരക്കില്‍ നടക്കുന്ന ഈ കച്ചവടത്തിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ട്.
180 കോടി കിട്ടാവുന്ന വസ്തുവാണ് 60 കോടിക്ക് വില്‍ക്കാൻ നീക്കം നടക്കുന്നത്. നിലവില്‍ സഭാ കേസുകള്‍ പരിഗണിക്കുമ്പോള്‍ ജുഡീഷ്യറിപോലും സമ്മര്‍ദത്തിലായതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ അതിരൂപത 64 സെൻറ് ഭൂമി 3.94 കോടിക്ക് വിറ്റതിനെത്തുടർന്ന് ആദായനികുതി വകുപ്പ് കേസ് എടുത്തിരുന്നു. ഈ കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.