തിരുവനന്തപുരം: സംസ്ഥാനത്തെ ആർ.ഡി.ഒ ഒാഫിസുകളിൽ വെള്ളിയാഴ്ച നടന്ന പരിശോധനകളുടെ അടിസ്ഥാനത്തിൽ ഫയലുകൾ ഒാൺലൈൻ സംവിധാനത്തിലേക്ക് മാറ്റാൻ കലക്ടർമാർക്ക് സർക്കാർ നിർദ്ദേശം. തീർപ്പുകൽപിക്കാൻ ആർ.ഡി.ഒ ഒാഫിസുകളിൽ ലഭിച്ച അപേക്ഷകളുടെ എണ്ണം, തീയതി, ക്രമനമ്പർ, സ്വഭാവം എന്നിവ അടിസ്ഥാനമാക്കി ഡിജിറ്റൈലസ് ചെയ്ത് ഒാൺലൈൻ സംവിധാനത്തിലേക്ക് മാറ്റാനാണ് നിർദേശം. മുൻഗണനാക്രമം അട്ടിമറിക്കാതെ എത്രദിവസം കൊണ്ട് ഫയലുകളിൽ തീർപ്പുകൽപിക്കാൻ കഴിെഞ്ഞന്ന് മനസ്സിലാക്കാൻ കഴിയുംവിധമാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.
റവന്യൂവകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ കലക്ടര്‍മാര്‍ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി റവന്യൂ ഡിവിഷനൽ ഒാഫിസുകളിൽ പരിശോധന നടന്നത്. 'ഓപറേഷന് ക്ലീന്‍' എന്ന പേരില്‍ നടത്തിയ പരിശോധനയിൽ ചില ക്രമക്കേടുകൾ സംബന്ധിച്ച ഫയലുകള്‍ കലക്ടര്‍മാര്‍ ശേഖരിച്ചു.
ജില്ലകളിലെ ആർ.ഡി.ഒ ഓഫിസുകളിൽ കലക്ടര്‍മാരുടെയും മറ്റിടങ്ങളില്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍മാര്‍, സര്‍വേ ഡയറക്ടര്‍, റവന്യൂവകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, എ.ഡി.എമ്മുമാര്‍ തുടങ്ങിയവരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. ശേഖരിച്ച ഫയലുകളുടെ ആകെ വിശദാംശങ്ങൾ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഭൂമി തരം മാറ്റാന്‍ കഴിഞ്ഞ ഫെബ്രുവരി 25ന് മുമ്പ് ലഭിച്ച അപേക്ഷകളും പുതുക്കിയ സര്‍ക്കുലര്‍ ഇറക്കിയ ശേഷം ലഭിച്ച അപേക്ഷകളും വേര്‍തിരിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. 25ന് മുമ്പ് ലഭിച്ച അപേക്ഷകള്‍ അനുസരിച്ച് ഭൂമി തരം മാറ്റാന്‍ അഞ്ചുലക്ഷം രൂപവരെ പിഴ അടക്കേണ്ടി വരുമായിരുന്നു.
എന്നാല്‍, ഇപ്പോഴത്തെ സര്‍ക്കുലർ അടിസ്ഥാനത്തില്‍ ലഭിച്ച അപേക്ഷകള്‍ അനുസരിച്ച് 25 സെൻറുവരെ ഫീസ് ആനുകൂല്യം ലഭിക്കും. എന്നാല്‍, മുമ്പ് അപേക്ഷിച്ചവര്‍ക്ക് ഇപ്പോഴത്തെ ഭൂമി തരംമാറ്റത്തിെൻറ ആനുകൂല്യം ലഭിക്കില്ല. ഇത് മുതലാക്കി ആർ.ഡി.ഒ ഓഫിസിലെ ചില ഉദ്യോഗസ്ഥര്‍ അപേക്ഷ നല്കിയവര്ക്കുമേല് സമ്മര്‍ദം ചെലുത്തുന്നതായാണ് പരാതി ഉയര്‍ന്നത്. പഴയ അപേക്ഷ കീറിക്കളഞ്ഞ ശേഷം പുതുക്കിയ അപേക്ഷ സമര്‍പ്പിച്ചാല്‍ പിഴ ഈടാക്കാതെ ഭൂമി തരംമാറ്റി നല്‍കാമെന്നും ഇതിനായി വൻതുക കൈക്കൂലിയാണ് ആവശ്യപ്പെടുന്നതെന്നും പരാതി ഉയർന്നു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചതിെൻറ അടിസ്ഥാനത്തിലാണ് ഭൂമി തരംമാറ്റൽ അടക്കം ഫയലുകൾ ഒാൺലൈൻ സംവിധാനത്തിലേക്ക് മാറ്റാൻ നിർേദശം നൽകിയത്. ഒാരോ ആർ.ഡി.ഒ ഒാഫിസുകളിലും എത്ര ഫയലുകൾ ഇൗ രീതിയിൽ കെട്ടിക്കിടക്കുന്നുവെന്ന് വൈകാതെ വെളിപ്പെടുത്തും. തീർപ്പാകാതെ കിടക്കുന്ന ഫയലുകളിൽ അടിയന്തരമായി തീർപ്പുകൽപിക്കും. കൂടാതെ റവന്യൂവകുപ്പിെൻറ എല്ലാത്തരം ഫയലുകളും പുതിയ സാേങ്കതികവിദ്യയിലേക്ക് മാറ്റി കൃത്യതവരുത്തും. കഴിഞ്ഞദിവസം കൈക്കൂലി കണ്ടെത്തിയ ഫോര്‍ട്ട് കൊച്ചി ആർ.ഡി.ഒ ഓഫിസിലെ മുഴുവന്‍ ജീവനക്കാരെയും സര്‍ക്കാര്‍ സ്ഥലംമാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.