ഇരട്ടച്ചങ്കനായ പിണറായിയുടെ സിംഗിൾ ചങ്ക് പോലും മോദിയെ കാണുമ്പോൾ പ്രവർത്തിക്കുന്നില്ല -മുരളീധരൻ

മലപ്പുറം: ഇരട്ടച്ചങ്കനെന്ന് വിശേഷിപ്പിക്കുന്ന പിണറായി വിജയൻറെ സിംഗിൾ ചങ്ക് പോലും നരേന്ദ്ര മോദിയെ കാണുമ്പോൾ പ്രവർത്തിക്കുന്നില്ലെന്ന് കെ. മുരളീധരൻ എം.പി. മോദിക്കോ അമിത്ഷാക്കോ എതിരേ ഒരു വാക്ക് പറയാൻ ധൈര്യമില്ല പിണറായിക്ക്. കെ-റെയിലിനെ എതിർക്കുന്നത് കോൺഗ്രസ്-ബി.ജെ.പി-ജമാഅത്തെ ഇസ് ലാമി കൂട്ടുകെട്ടാണെന്ന് പറയുന്ന മാർക്സിസ്റ്റുകാർ മോദി-പിണറായി പദ്ധതിയാണ് സിൽവർ ലൈനെന്ന് മനസ്സിലാക്കണമെന്ന് മലപ്പുറത്ത് കോൺഗ്രസ് ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ ശിൽപ്പശാല ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

അമേരിക്കയിൽ പോയി ചികിത്സ കഴിഞ്ഞ് മടങ്ങി വന്ന ശേഷമെങ്കിലും മുഖ്യമന്ത്രി കേരളത്തിലെ സർക്കാർ ആശുപത്രികളുടെ മഹത്വം പറയുന്ന ആറുമണിത്തള്ള് നിർത്തണം. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നത് അദ്ദേഹത്തിൻറെ രാഷ്ട്രീയ ചരിത്രം നോക്കുമ്പോൾ കേരളീയ സമൂഹത്തിന് അംഗീകരിക്കാനാവില്ല. എന്നാൽ, ഇതിൻറെ പേരിൽ രാഷ്ട്രപതിയെ അപമാനിക്കരുതായിരുന്നു.

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ നിർഭാഗ്യകരമായ സംഭവം ഒരു കാരണവശാലും കോൺഗ്രസ് അംഗീകരിക്കുന്നില്ല. എന്നാൽ അതിൻറെ പേരിൽ പാർട്ടി ഓഫിസുകൾക്കെതിരെ നടക്കുന്ന സി.പി.എം ആക്രമണങ്ങൾ പരിധിവിട്ടാൽ പ്രതികരിക്കേണ്ടിവരും. കെ.പി.സി.സി പ്രസിഡൻറിൻറെ പരിപാടി ഉൾപ്പെടെ അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായി. ഇത്തരം നീക്കങ്ങളെ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി ചെറുക്കും. എസ്.ഡി.പി.ഐക്കാരും ആർ.എസ്.എസുകാരും സി.പി.എമ്മുകാരെ കൊലപ്പെടുത്തിയപ്പോൾ എവിടെയും ഓഫിസുകൾ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

Tags:    
News Summary - K Muralidharan against Pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.