തിരുവനന്തപുരം: എതിർശബ്ദങ്ങൾ ഉയർത്തുന്നവരെ അടിച്ചമർത്തുക എന്ന നയമാണ് മീഡിയവൺ നിരോധനത്തിന് പിന്നിലെന്ന് കെ. മുരളീധരൻ എം.പി. ഇതിവിടെ അവസാനിക്കില്ല. ഇന്ന് മീഡിയവണിനെതിരാണെങ്കിൽ നാളെ കൈരളിയും ജയ്ഹിന്ദുമാകും.
ആരൊക്കെ കേന്ദ്രസർക്കാറിനെതിരെ ശബ്ദിക്കുന്നുണ്ടോ അവർക്കെതിരെയെല്ലാമുണ്ടാകും. വ്യക്തിയോ സ്ഥാപനമോ രാജ്യദ്രോഹം ചെയ്തെങ്കിൽ അത് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ചുമതല കേന്ദ്ര സർക്കാറിനുണ്ട്. എന്ത് രാജ്യേദ്രാഹമാണ് മീഡിയവൺ ചെയ്തതെന്ന് അവരെയെങ്കിലും ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്റ് രാജ്ഭവനിലേക്ക് നടത്തിയ ഹിജാബ് ഡിഗ്നിറ്റി മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.