കോഴിക്കോട്: വിവാദ പ്രസംഗത്തിെൻറ പേരിൽ കേസെടുത്തിട്ടും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ളയെ അറസ്റ്റു െചയ്യാൻ കഴിയാത്തത് സർക്കാറിെൻറയും ആഭ്യന്തര വകുപ്പിെൻറയും കഴിവുകേടാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ.
രഥയാത്ര നടത്തിയ എൽ.കെ. അദ്വാനിയെ ലാലു പ്രസാദ് യാദവ് അറസ്റ്റുചെയ്തിരുന്നു. ലാലുവിെൻറ നെട്ടല്ലില്ലെങ്കിലും അദ്ദേഹത്തിെൻറ ഞരമ്പിെൻറ കരുത്തെങ്കിലുമുണ്ടെങ്കിൽ ശ്രീധരൻ പിള്ളയെ അറസ്റ്റുെചയ്യാൻ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് കെ. സുധാകരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ശ്രീധരൻ പിള്ള ഭക്തരുടെ മനസ്സിൽ തീയിട്ട് കത്തിക്കുകയും ശബരിമലയെ അയോധ്യപോലെ വോട്ടിനുവേണ്ടി ഉപയോഗിക്കുകയുമാണ്. കോടതിയോ സർക്കാറോ അല്ല തന്ത്രിയാണ് ക്ഷേത്രത്തിലെ ആചാരങ്ങൾ തീരുമാനിക്കേണ്ടത്. പരിഷ്കൃത സമൂഹത്തിനുവേണ്ട വിധിയല്ല കോടതിയിൽനിന്ന് വന്നുകൊണ്ടിരിക്കുന്നത്. സുന്നി പള്ളികളിൽ സ്ത്രീകളെ കയറ്റണമെന്ന കോടിയേരിയുടെ പ്രസ്താവന കൂട്ടിവായിക്കുേമ്പാൾ ഇത് എല്ലാ ആരാധനാലയങ്ങളെയും ബാധിക്കുന്ന കാൻസറാണെന്ന് വ്യക്തമാകും.
ശബരിമല വിഷയം കൈകാര്യം െചയ്യുന്ന രീതിയിൽ മന്ത്രിസഭയിലും ഘടകകക്ഷി നേതാക്കൾക്കിടയിലും അഭിപ്രായവ്യത്യാസമുണ്ട്. സർവകക്ഷിയോഗം വിളിച്ച് കാര്യങ്ങൾ തീരുമാനിക്കുന്നതിനുപകരം ഏകാധിപതിയെപ്പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ബി.ജെ.പിയെ നേരിടുന്നത് തങ്ങളാണെന്ന് വരുത്തിത്തീർത്ത് ന്യൂനപക്ഷ വോട്ടുകൾ നേടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമമെന്നും സുധാകരൻ കുറ്റപ്പെടുത്തി.
സർക്കാർ നയം തിരുത്തിയില്ലെങ്കിൽ സമരത്തിെൻറ രൂപവും ഭാവവും മാറുമെന്നും അതിനുള്ള കരുത്ത് കോൺഗ്രസിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.കെ. രാഘവൻ എം.പി, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, എൻ. സുബ്രഹ്മണ്യൻ, കെ. പ്രവീൺകുമാർ, കെ.സി. അബു, കെ.പി. അനിൽകുമാർ, കെ.പി. ബാബു തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.