കാസർകോട്: വിദേശത്തുനിന്നെത്തി 14 ദിവസം നിരീക്ഷണത്തിൽ കഴിയാത്തവർക്കെതിരെ കർശന നടപടിയെന്ന് കാസർകോട് ജില് ല കലക്ടർ. കാസർകോട് വിലക്ക് ലംഘിച്ചവരുടെ പാസ്പോർട്ട് കണ്ടുകെട്ടും. രണ്ടുപേരുടെയാണ് പാസ്പോർട്ട് കണ്ടുകെട്ടുക. വീണ്ടും വിലക്ക് ലംഘിച്ചാൽ തുടർ നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
ജില്ലയിൽ കോവിഡ് 19 പടരാൻ കാരണക്കാരനായ പ്രവാസിക്കെതിരെ നേരത്തേ കേസെടുത്തിരുന്നു. വിദേശത്തുനിന്ന് എത്തിയ ശേഷം ഇയാൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിനെ തുടർന്നായിരുന്നു നടപടി. വിദേശത്തുനിന്നെത്തിയവർ 14 ദിവസം നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.