തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ദിവസവേതനക്കാർ, കാഷ്വൽ തൊഴിലാളികൾ എന്നിവരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിച്ച് ഉത്തരവിറങ്ങി. സി.എൽ.ആർ വിഭാഗം തൊഴിലാളികളുടെയും ദിവസ വേതന ജീവനക്കാരുടെയും പ്രതിദിന വേതനം കുറഞ്ഞത് 550 രൂപയും പരമാവധി 850 രൂപയുമാക്കിയാണ് വർധിച്ചത്. നിലവിലിത് 430 രൂപയും 480 രൂപയുമാണ്. പരിഷ്കരണം ഫെബ്രുവരി ഒന്നു മുതൽ നിലവിൽ വരും.
താൽക്കാലിക ജീവനക്കാരിൽ വർഷങ്ങളായി ജോലി ചെയ്യുന്നവർക്കും പുതുതായി ജോലിക്ക് കയറിയവർക്കും ഒരേ നിരക്കിലുള്ള ശമ്പളമാണ് നൽകിയിരുന്നത്. അത് മാറ്റി സേവന കാലാവധി പരിഗണിച്ചാണ് വേതന പരിഷ്കരണം. പുതുതായി സർവിസിൽ പ്രവേശിക്കുന്നവർക്ക് 550 രൂപ മുതലും സീനിയോറിറ്റിയുള്ളവർക്ക് പരമാവധി 850 രൂപ വരെയും ദിവസ വേതനം ലഭിക്കും.
ജീവനക്കാരുടെ ഡ്യൂട്ടിയടക്കം സജീവ സേവന കാലയളവ് വേതന വർധനക്ക് കണക്കാക്കും. ബസ് കഴുകി വൃത്തിയാക്കുന്ന ജീവനക്കാർക്ക് പുതിയ ഉത്തരവ് ബാധകമല്ലെന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.