മാന്നാറിലെ ദുരിതാശ്വാസ ക്യാമ്പിൽ രാവിലെയും വൈകീട്ടുമായി രണ്ടു പേർ മരണമടഞ്ഞു

 ചെങ്ങന്നൂർ :താലൂക്കിലെമാന്നാർനായർ സമാജം അക്ഷര ഇംഗ്ലീഷ് മീഡിയം,എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ തിങ്കളാഴ്ച രാവിലെ കുഴഞ്ഞ് വീണ വീട്ടമ്മ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വൈകിട്ട് മരിച്ചു. ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കുരട്ടി ശ്ശേരി വിഷവർശ്ശേരിക്കര പരവഴയിൽ വീട്ടിൽ മണിയന്റെ ഭാര്യ ലളിത (65)യാണ് മരിച്ചത്.

കുഴഞ്ഞ് വീണതിനെതുടർന്ന്സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട്മാവേലിക്കര ജില്ലാ ആശുപത്രിയിലും അവിടെ നിന്നും വണ്ടാനം മെഡിക്കൽ കോളേജിലുംഎത്തിക്കുകയായിരുന്നു.മക്കൾ :റെജി,ശശികല,പരേതനായ രേണു,സoസ്ക്കാരം പിന്നീട് നടത്തും.

  ഇതേ ക്യാമ്പിൽ കഴിഞ്ഞിരുന്ന കിടപ്പുരോഗിയായ മരം കയറ്റ തൊഴിലാളി,മാന്നാർ കുരട്ടി ശ്ശേരി രണ്ടാം വാർഡിൽപാവുക്കര പന്തളാറ്റിച്ചിറയിൽ മണലിൽ തെക്കേതിൽ രാജപ്പൻ ആചാരി (73)നിര്യാതനായി. മാന്നാർ നായർ സമാജം അക്ഷര എൽപി സ്കൂളിലെ ക്യാമ്പിൽ കഴിഞ്ഞിരുന്ന രാജപ്പൻ ആചാരി തിങ്കളാഴ്ചപുലർച്ചെയാണ് മരണo സംഭവിച്ചത്.  സ്വന്തം സ്ഥലത്ത് സൗകര്യമില്ലാത്തതിനാൽ കടപ്ര പഞ്ചായത്തിലെ ഉപദേശിക്കടവിനടുത്തുള്ള പൊതു ശ്മശാനത്തിൽ സംസ്ക്കരിച്ചു. നടത്തിയത്. ഭാര്യ: പരേതയായ സുമതി.മക്കൾ: സത്യകുമാർ, രാഖി, സീമ

Tags:    
News Summary - Two people died in the morning and evening at a relief camp in Mannar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.