ഷാരോൺ

റിസോർട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം; ഒരാൾ പിടിയിൽ

അരൂർ: റിസോർട്ടിൽ കല്യാണവിരുന്നിനോടനുബന്ധിച്ച് നടന്ന മയക്കുമരുന്ന് പാർട്ടിയിൽ കച്ചവടത്തിനു കൊണ്ടുവന്ന മയക്കുമരുന്നുമായി ഒരാൾ പിടിയിൽ. എറണാകുളം മരട് കൂടാരപള്ളി ഷാരോണിനെയാണ് (27) അരൂർ പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇയാളിൽനിന്ന് ഒരു ഗ്രാം എം.ഡി.എം.എ പിടികൂടി.

ആലപ്പുഴ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും അരൂർ ഇൻസ്പെക്ടർ പി.എസ്. സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെടുത്തത്. പാർട്ടി നടന്ന സമയത്ത് നിരവധിപേർ ഇവിടെ വന്നുപോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരുന്നു. അരൂർ എസ്.ഐ അനീഷ് കെ. ദാസ്, സി.പി.ഒമാരായ അനിൽ, വിജേഷ്, നിധീഷ് എന്നിവരും സ്പെഷൽ സ്‌ക്വാഡ് അംഗങ്ങളായ അനൂപ്, പ്രവീഷ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - drug case; One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.