നിർമാണ പ്രവർത്തനങ്ങൾ നിലച്ച ചാഞ്ഞോടി പൂവത്തുംമൂട് റോഡ്

കലുങ്ക് നിർമാണം നീളുന്നു: നാട്ടുകാർ ദുരിതത്തിൽ

ചങ്ങനാശ്ശേരി: ചാഞ്ഞോടി-പൂവത്തുംമൂട് റോഡിലെ കലുങ്ക് നിർമാണം നീളുന്നതോടെ നാട്ടുകാർ ദുരിതത്തിലായി. കഴിഞ്ഞ രണ്ടുമാസമായി നിർമാണ പ്രവർത്തനങ്ങൾ നിലച്ചിട്ട്. രണ്ടാഴ്ചകൊണ്ട് തീരേണ്ട കലുങ്ക് നിർമാണം നിർത്തിവെച്ചതോടെ ഗതാഗതം തടസ്സപ്പെട്ട് പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്.

വാട്ടർ അതോറിറ്റിയുടെ അനാസ്ഥയാണ് നിർമാണം നിർത്തിവെച്ചതിന് കാരണമെന്നും നാട്ടുകാർ ആരോപിച്ചു. പ്രദേശവാസികൾ മറ്റ് റോഡുകളിലേക്ക് എത്തിച്ചേരണമെങ്കിൽ ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണ്. വാട്ടർ അതോറിറ്റിക്ക് പി.ഡബ്ല്യു.ഡി പണം അടച്ചെങ്കിലും അതോറിറ്റിയുടെ പൈപ്പിന്റെ സംരക്ഷിതകവചം നിർമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. വാട്ടർ അതോറിറ്റി എത്രയുംവേഗം പണി പൂർത്തിയാക്കുകയും കലുങ്കിന്റെ തുടർ പ്രവർത്തനങ്ങളും പൂർത്തിയാക്കി റോഡ് സഞ്ചാരത്തിന് തുറന്നുകൊടുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപംനൽകുമെന്നും വാട്ടർ അതോറിറ്റിയുടെ അനാസ്ഥക്കെതിരെ ജനങ്ങൾ ഒരുമിച്ച് രംഗത്തുവരുമെന്നും സമരസമിതി കൺവീനർ വി.ജെ. ലാലി പറഞ്ഞു. 

Tags:    
News Summary - Culvert construction continues: locals in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.