കരുവിശ്ശേരി വാർഡ് ജനസൗഹൃദ കേന്ദ്രം മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: മഹാമാരിയുടെ കാലത്ത് കോർപറേഷൻ ഓഫിസിൽ കയറിയിറങ്ങുന്നതിന്റെ ബുദ്ധിമുട്ടൊഴിവാക്കാൻ നഗരസഭയുടെ ഓരോ വാർഡിലും ജന സൗഹൃദ കേന്ദ്രങ്ങൾ ഒരുങ്ങുന്നു.
തിരുത്തിയാട്, കുറ്റിയിൽ താഴം, കരുവശ്ശേരി എന്നീ വാർഡുകളിലാണ്ആ ദ്യഘട്ടമായി കേന്ദ്രങ്ങളുടെ പ്രവർത്തനം തുടങ്ങിയത്. ആഴ്ചയിൽ ഒരു ദിവസം വാർഡ് കൗൺസിലറും ഉദ്യോഗസ്ഥരും ഈ ഓഫിസുകളിലുണ്ടാവും. കരുവിശ്ശേരിയിലെ കേന്ദ്രം വെള്ളിയാഴ്ച മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു.
െസപ്റ്റംബര്‍ അവസാനത്തോടെ 75 വാര്‍ഡുകളിലും ജനസൗഹൃദ സേവന കേന്ദ്രങ്ങള്‍ വരും. തിരുത്തിയാട് അഴകൊടി ഓഡിറ്റോറിയത്തിൽ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരന്റെയും കുറ്റിയിൽ താഴത്ത് മേത്തോട്ട് താഴം ബസാറിൽ കൗൺസിലർ എം.പി. സുരേഷിന്റെയും കരുവിശ്ശേരിയിൽ കമ്യൂണിറ്റി ഹാളിൽ കൗൺസിലർ വരുൺ ഭാസ്കറിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. തിരുത്തിയാട്ട് എല്ലാ ബുധനാഴ്ചയും കുറ്റിയിൽ താഴത്ത് വ്യാഴാഴ്ചയും കരുവിശ്ശേരിയിൽ എല്ലാ വെള്ളിയാഴ്ചയുമാണ് പ്രവർത്തിക്കുക. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, വസ്തു തൊഴില്‍ നികുതികൾ ഇവയ്ക്കൊന്നും ഇനി കോര്പറേഷന് ഓഫിസിൽ പോവേണ്ടതില്ല. ആവശ്യങ്ങൾക്കെല്ലാം കോര്പറേഷൻ ഓഫിസിൽ വരേണ്ട അവസ്ഥ ഒഴിവാകുന്നതിനൊപ്പം നികുതി പിരിവും കാര്യക്ഷമമാവും. വാര്‍ഡ് കൗണ്‍സിലര്‍ ചെയര്‍മാനും റവന്യൂ ഇന്‍സ്പെക്ടര്‍ കണ്‍വീനറുമായി കമ്മിറ്റി രൂപവത്കരിച്ചാണ് പ്രവർത്തനം. സംസ്ഥാനത്ത് ആദ്യമായാണ് കോര്പറേഷന് ഇത്തമൊരു പദ്ധതി നടപ്പാക്കുന്നതെന്നാണ് കോർപറേഷൻ അവകാശവാദം.
ലഭ്യമാവുന്ന സേവനങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.