മാവോവാദി നേതാവ് സാവിത്രിയെ കോടതിയിൽ

ഹാജരാക്കാൻ കൊണ്ടുപോകുന്നു

മാവോവാദി നേതാവ് സാവിത്രിയെ നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു

മഞ്ചേരി: ഫോറസ്റ്റ് ഔട്ട് പോസ്റ്റിൽ അതിക്രമം നടത്തിയ കേസിൽ മാവോവാദി നേതാവ് ചിക്കമംഗളൂരു മടിക്കേരി സ്വദേശി സാവിത്രിയെ (32) നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡിസംബർ 13 വരെയാണ് ജില്ല സെഷൻസ് കോടതി ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. രാവിലെ 11.30ഓടെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയതിന് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
പൊലീസിൻെറ നേതൃത്വത്തിൽ കനത്ത സുരക്ഷ വലയത്തിലായിരുന്നു ഇവരെ എത്തിച്ചത്. 2015 ഡിസംബർ 18നാണ് കേസിനാസ്പദമായ സംഭവം. പൂക്കോട്ടുംപാടം ടി.കെ കോളനിക്കു സമീപം പൂത്തോട്ടക്കടവ് ഫോറസ്റ്റ് ഔട്ട് പോസ്റ്റിൽ അതിക്രമം നടത്തുകയും വനം വാച്ചറെയും രണ്ട് സുഹൃത്തുക്കളെയും ആയുധം ധരിച്ചെത്തിയ മാവോവാദി സംഘം ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും സൈലൻറ് വാലിയിലേക്ക് തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. ഔട്ട്പോസ്റ്റിൽ അതിക്രമിച്ചു കയറി സർക്കാർ വിരുദ്ധ പോസ്റ്റർ പതിക്കുകയും ചെയ്തു. നവംബർ ഒമ്പതിനാണ് സാവിത്രിയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. സോമൻ, സുന്ദരി തുടങ്ങിയവരും കേസിൽ പ്രതികളാണ്.

Tags:    
News Summary - Maoist leader Savitri remanded in police custody for four days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.