വേങ്ങര: ഇത്തവണയും ശിശുദിനത്തിന് മേലെവട്ടശേരി സുബ്രഹ്മണ്യൻ പതിവ് മുടക്കിയില്ല. രാഷ്ട്ര നേതാക്കളുടെ ജന്മദിനത്തിനു വേറിട്ട ശിൽപങ്ങൾ കൊണ്ട് ശ്രദ്ധേയനാവാറുള്ള സുബ്രഹ്മണ്യൻ ഇത്തവണ ശിശുദിനത്തോടനുബന്ധിച്ച് തുണി കഷണങ്ങൾ ഉപയോഗിച്ചാണ് നെഹ്റുവിെൻറ ശിൽപം രൂപപ്പെടുത്തിയത്. ചിത്രകലയിലും ശിൽപ നിർമാണത്തിലും ഒരു പോലെ കരവിരുത് തെളിയിച്ച സുബ്രഹ്മണ്യൻ കണ്ണമംഗലം മേമാട്ടുപാറ സ്വദേശിയും ചിത്രകല അധ്യാപകനുമാണ്.
ഭൂഗോളമേന്തിയ മാലാഖ, മാസ്ക് ധരിച്ച മഹാബലി, മാമ്പഴം, മലയാളി മങ്ക, സങ്കൽപ വധു, പൊലീസ്, വിദ്യാർഥിനി, അധ്യാപിക എന്നിവ കോവിഡ് കാലത്തെ സുബ്രഹ്മണ്യെൻറ ജനശ്രദ്ധയാകർഷിച്ച ശിൽപങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.