പത്തനംതിട്ട: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള മേയ് 12 മുതല്‍ 18വരെ പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടത്തുന്നതിന് മന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പ്രദര്‍ശന വിപണമേള പൊതുജനങ്ങള്‍ക്ക് ഉപകാര പ്രദമായ രീതിയില്‍ സംഘടിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനോടൊപ്പം ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭ്യമാക്കുന്നതിനും വഴിയൊരുക്കണം.
ജില്ലയിലെ ഓരോ മണ്ഡലത്തിലെയും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ സംവിധാനം മേളയോട് അനുബന്ധിച്ച് ഉണ്ടാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. മേളയുടെ ഭാഗമായി പരിഗണിച്ച് ഓരോ മണ്ഡലങ്ങളിലും മുടങ്ങിക്കിടക്കുന്ന വികസനപദ്ധതികള്‍ തടസ്സങ്ങള്‍ നീക്കി ആരംഭിക്കണമെന്ന് മാത്യു ടി.തോമസ് എം.എല്‍.എ പറഞ്ഞു.
കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്, കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, പത്തനംതിട്ട നഗരസഭ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, പി.ആര്.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്. പ്രമോദ് കുമാര്‍, എ.ഡി.എം ബി. രാധാകൃഷ്ണന്, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്, ഓട്ടോ കാസ്റ്റ് ചെയര്മാന് അലക്സ് കണ്ണമല, ജില്ല പഞ്ചായത്ത് അംഗം സാറാ തോമസ്, കോണ്‍ഗ്രസ് എസ് ജില്ല സെക്രട്ടറി ബി. ഷാഹുല്‍ ഹമീദ്, എൻ.സി.പി ജില്ല വൈസ് പ്രസിഡന്റ് എം. മുഹമ്മദ് സാലി, ജനതാദള്‍ എസ് ജില്ല സെക്രട്ടറി സുമേഷ് ഐശ്വര്യ, ജനതാദള്‍ എസ് ജില്ല ട്രഷറര്‍ നൗഷാദ് കണ്ണങ്കര, ലോക് താന്ത്രിക് ജനതാദള്‍ ജില്ല പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍, കേരള കോണ്‍ഗ്രസ് ബി ജില്ല പ്രസിഡന്റ് പി.കെ. ജേക്കബ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി വര്‍ഗീസ് മുളക്കല്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മേളയുടെ വിജയകരമായ നടത്തിപ്പിനായി മന്ത്രി വീണ ജോര്‍ജ് മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപവത്കരിച്ചു. പത്തനംതിട്ട നഗരസഭ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് ഉപസമിതി അധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ ജോണ്സണ് പ്രേംകുമാര്‍ കണ്‍വീനറുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.