മുന്നുവർഷം മുമ്പ് നിലത്ത് വീണ പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ബോർഡ് കാടുകയറിയ നിലയിൽ
പന്തളം: അടിസ്ഥാന സൗകര്യം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് പന്തളം കുടുംബാരോഗ്യകേന്ദ്രം. കോവിഡിെൻറ തുടക്കം മുതൽ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടും അടിയന്തര ആവശ്യം വേണ്ട രീതിയിൽ ഇവിടെ നടപ്പാക്കാൻ നഗരസഭയ്ക്ക് കഴിയുന്നില്ല. ഫണ്ടും ഈ മേഖലയിൽ സുലഭമാണ്.
ജില്ലയിൽ സർക്കാർ മേഖലയിൽ കിടത്തി ചികിത്സ സൗകര്യമില്ലാത്ത ഏക നഗരസഭയാണ് പന്തളം. അഞ്ചിലേറെ സ്വകാര്യ ആശുപത്രികളാണ് പന്തളം ടൗണിെൻറ ചുറ്റളവിൽ. നഗരസഭയിലെ പ്രാഥമികാരോഗ്യ കേന്ദ്രം പിന്നീട് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി എന്നതൊഴിച്ചാൽ പകൽ ഒ.പി മാത്രമായാണ് ജനത്തിന് കിട്ടുന്ന സേവനം. മുമ്പ് വൈകീട്ട് ആറുവരെ ആശുപത്രി പ്രവർത്തിച്ചിരുന്നു. കോവിഡ് രൂക്ഷമായപ്പോൾ പ്രവർത്തനം ഉച്ചയ്ക്ക് രണ്ട് മണി വരെയായി. ഡോക്ടർമാർക്ക് കോവിഡ് സെൻററിൽ പോകണമെന്നതാണ് ഒ.പി വെട്ടിച്ചുരുക്കാൻ കാരണമായി പറയുന്നത്.
2018 ലെ മഹാപ്രളയത്തിൽ തകർന്ന ആശുപത്രി കവാടത്തിലെ ബോർഡ് ഇപ്പോഴും സമീപ പറമ്പിൽ കാടുകയറിയ നിലയിലാണ്. ബോർഡ് പോലും പഴയ സ്ഥിതിയിൽ കൊണ്ടുവരാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ല.
ശബരിമലയുമായി ബന്ധപ്പെട്ട് പന്തളത്തിനുള്ള പ്രാധാന്യം കൂടി പരിഗണിച്ച് കുടുംബാരോഗ്യ കേന്ദ്രം ജനറൽ ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.