പന്തളം: വേനലെത്തും മുമ്പേ നാട് പൊള്ളിത്തുടങ്ങി. തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ്. തിങ്കളാഴ്ച 36.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ചത്തെ കണക്കനുസരിച്ചു 35.9 ഡിഗ്രി സെൽഷസുമായി കോഴിക്കോടാണ് തൊട്ടുപിന്നിൽ. മൂന്നാം സ്ഥാനത്ത് കോട്ടയം,
സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ രാത്രി താപനിലയും പുനലൂരിലാണ്. ഞായാറാഴ്ച 19 ഡിഗ്രി സെൽഷ്യസായിരുന്നു പുനലൂരിലെ രാത്രി താപനില. പകൽ പ്രത്യേകിച്ചും ഉച്ചക്ക് യഥാർഥ താപനിലയിലും കൂടുതൽ ചൂടാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷത്തിലെ ഹ്യുമിഡിറ്റി (അന്തരീക്ഷ ഈർപ്പം) ഉയർന്നു നിൽക്കുന്നതാണത്രേ കാരണം. പുനലൂരിനോട് ചേർന്നുകിടക്കുന്ന കോന്നി, അടൂർ മേഖലകളിലും ശക്തമായ ചൂട് അനുഭവപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.