പത്തനംതിട്ട: ത്രിതല പഞ്ചായത്തുകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളടങ്ങിയ പ്രകടന പത്രിക യു.ഡി.എഫ് പുറത്തിറക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യശേഷി വർധിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ ടോട്ടല്‍ ക്വാളിറ്റി മാനേജ്മെൻറ് നടപ്പാക്കും. പ്രളയം, മഹാമാരി തുടങ്ങിയവയുടെ ഇരകളെ പുനരധിവസിക്കാന്‍ പ്രത്യേക പാക്കേജ്. ഗ്രാമസഭകള്‍ക്ക് കീഴില്‍ സേവാഗ്രാം തുടങ്ങി 56 ഇന വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ പറയുന്നത്.
അറവുശാലകളില്‍ കൃത്യമായ പരിശോധന നടത്തും. പൊതുകക്കൂസുകള്‍, വെയിറ്റിങ് ഷെഡുകള്‍, വാഹന പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവ ആരംഭിക്കും. തരിശു നിലങ്ങള്‍ കൃഷിയോഗ്യമാക്കും. ജില്ലയില്‍ മുഴുവന്‍ വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തും.
ഹൈസ്കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. വിഭ്യാഭ്യാസ മേഖലയില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കും. ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തില്‍ ഐ.എ.എസ് കോച്ചിങ് സെൻററുകള്‍ തുടങ്ങും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബത്തിലെ ഒരംഗത്തിനു വിദേശത്തുപോയി പഠിക്കാനുള്ള അവസരം ഒരുക്കും. കോഴഞ്ചേരി ജില്ല ആശുപത്രിയെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയായി ഉയര്‍ത്തും. ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ സഹായം നല്‍കും.
സ്കൂളില്‍പോയി പഠിക്കാന്‍ സാധിക്കാത്ത ഭിന്നശേഷി കുട്ടികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം. ജില്ലയിലെ പ്രധാന പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്കായി ശൗചാലയങ്ങളും മുലയൂട്ടല്‍ കേന്ദ്രങ്ങളും. സംസ്ഥാന സര്‍ക്കാറുമായി കൈകോര്‍ത്ത് എല്ലാവര്ക്കും മിനിമം വേതനം നല്കുന്ന ന്യായ് പദ്ധതി നടപ്പാക്കും. ഇതുപ്രകാരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഓരോ മാസവും നിശ്ചിത തുക ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കും. ജില്ലയിലെ എല്ലാ ബ്ലോക്ക്, നഗരസഭ അടിസ്ഥാനത്തിലും തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
ഗ്രാമപഞ്ചായത്തുകളെക്കൊണ്ട് തദ്ദേശീയ ബ്രാന്‍ഡ് അരി, വെളിച്ചെണ്ണ എന്നിവ വിപണിയിലെത്തിക്കും. ജില്ലയിലെ അംഗൺവാടികളെയും സഹകരണ സംരക്ഷണ കേന്ദ്രങ്ങളെയും മികവുറ്റതാക്കും.
പൊതുജനാരോഗ്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രസിഡൻറിെൻറയോ, ചെയര്മാെൻറയോ നേതൃത്വത്തില്‍ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സസഹായം നല്‍കുന്നതിനായി ആശ്വാസനിധി നിര്‍ബന്ധമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിശപ്പിനോട് വിട എന്ന പേരില്‍ പരിപാടി നടപ്പാക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മംഗല്യ സഹായനിധി രൂപവത്കരിക്കും.
പ്രവാസികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും സമയബന്ധിതമായി ലഭ്യമാക്കുകയും ചെയ്യും. വര്‍ഷത്തിലൊരിക്കല്‍ പ്രവാസി സംഗമം സംഘടിപ്പിച്ച് പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യും. ഗ്രാമീണ സ്റ്റേഡിയങ്ങള്‍ പഞ്ചായത്തുകളുടെ നിയന്ത്രണത്തിലാക്കും. അപ്പര്‍ കുട്ടനാട്ടിലെ നെല്‍ കര്‍ഷകരെ സംരക്ഷിക്കും.
ശബരിമല തീർഥാടകര്‍ക്ക് ഇടത്താവളങ്ങള്‍ വിപുലീകരിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് ഹോം കെയര്‍ പദ്ധതി, ഡോക്ടര്‍ ഉള്‍പ്പെടുന്ന മെഡില്‍ സംഘം എല്ലാ ആഴ്ചയും വീടുകള്‍ സന്ദര്‍ശിച്ച് പരിചരണവും പരിശോധനകളും നടത്തുന്നതിന് മെഡിക്കല്‍ ടീമിനെ നിയോഗിക്കും.
ശബരിമല വിശ്വാസ സംരക്ഷണം ഉറപ്പാക്കും. കാട്ടുപന്നികള്‍ മറ്റ് വന്യമൃഗങ്ങള്‍ എന്നിവയുടെ ശല്യങ്ങളില്‍ നിന്നും ജില്ലയിലെ കര്‍ഷകരെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കും.
വാർത്തസമ്മേളനത്തിൽ ഡി.സി.സി പ്രസിഡൻറ് ബാബു ജോര്‍ജ്, യു.ഡി.എഫ് ചെയര്മാന് വിക്ടര്‍ ടി.തോമസ്, യു.ഡി.എഫ് കണ്‍വീനര്‍ എ. ഷംസുദ്ദീന് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.