പന്തളം : പന്തളത്ത് പകർച്ചപ്പനി പടരുന്നു. കോവിഡ് കേസുകളിലും വർധന. കഴിഞ്ഞ രണ്ടുദിവസമായി പനിബാധിച്ച് നിരവധിപേരാണ് പന്തളത്തെ വിവിധ ആശുപത്രികളിൽ ചികിത്സതേടിയത്. ഇതിൽ പകുതിയിലധികം പേർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പനി ബാധിക്കുന്ന പകുതിയിലധികം പേരും കോവിഡ് ടെസ്റ്റ് ചെയ്യാത്തതിനാൽ യഥാർഥ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകാനാണ് സാധ്യത. വേനലവധിയുടെ ഭാഗമായ യാത്രകളും ഈസ്റ്റർ, വിഷു, പെരുന്നാൾ ആഘോഷങ്ങളും കൂടി വരുന്നതോടെ രോഗബാധ ഉയരുമോ എന്നാണ് ആശങ്ക.
ഒത്തുചേരലുകൾ, മാസ്ക് ധരിക്കൽ എന്നിവ സംബന്ധിച്ച് നിലവിൽ ജാഗ്രത നിർദേശങ്ങൾ ഒന്നുമില്ലെങ്കിലും ആശുപത്രികളിൽ ഉൾപ്പെടെ ഇപ്പോൾ ആന്റിജൻ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.
വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുള്ളതിനാൽ മുമ്പ് കോവിഡ് വന്നവരിലും ബൂസ്റ്റർ ഡോസ് എടുത്തവരിലും കോവിഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കടുത്ത തൊണ്ടവേദനയും പനിയുമാണ് ലക്ഷണങ്ങൾ. ഇതിനിടെ ഉണ്ടായിരുന്ന കോവാക്സിന്റെ കാലാവധി 31ന് അവസാനിച്ചതോടെ നിലവിൽ കോവിഡ് വാക്സിനേഷൻ നിലച്ച അവസ്ഥയിലാണ്. പുതിയ ഡോസ് വാക്സിൻ എന്നെത്തുമെന്ന് ഒരുപിടിയുമില്ല അധികൃതർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.