മാനന്തവാടി: വയനാട്, കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബോയ്സ് ടൗൺ -പാൽച്ചുരം-അമ്പായത്തോട് റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തത് നിർമാണം പൂർത്തിയാക്കാതെ. മേയ് 15നാണ് അറ്റകുറ്റപ്പണികൾക്കായി റോഡ് അടച്ചത്. ചെകുത്താൻ വളവിന് സമീപം 130 മീറ്റർ ഇന്റർലോക്ക് നടത്തണം. ഇവിടെ 50 മീറ്ററോളം ഇന്റർലോക്ക് ചെയ്തിട്ടില്ല. കുഴികൾ അടച്ചിട്ടുണ്ടെങ്കിലും റീടാറിങ് നടത്തിയിട്ടില്ല. പ്രവൃത്തി പൂർത്തിയാകാതെയാണ് റോഡ് കഴിഞ്ഞ ദിവസം ഗതാഗതത്തിന് തുറന്നത്.
കൊട്ടിയൂർ വൈശാഖ മഹോത്സവം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രവൃത്തി പൂർത്തീകരിക്കാനാണ് റോഡ് ഗതാഗതം നിരോധിച്ച് പൂർണമായും അടച്ചിട്ടത്. ഇന്റർലോക്ക് പൂർത്തിയാക്കാത്തതിനാൽ റോഡരികിൽ ഇറക്കിയ കല്ലും മറ്റ് നിർമാണ സാമഗ്രികളും മൂലം ഗതാഗത തടസ്സവുമുണ്ട്. നിർമാണം പൂർത്തിയാക്കാതെ എന്തിന് റോഡ് അടച്ചു യാത്രക്കാരെ ദുരിതത്തിലാക്കിയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തെ തുടർന്ന് അമ്പായത്തോട് കൊട്ടിയൂർ, കേളകം പ്രദേശത്തുള്ളവർ മാനന്തവാടിയിൽ എത്താൻ ഏറെ പ്രയാസപ്പെട്ടിരുന്നു. കൊട്ടിയൂർ ഉത്സവം സമാപിച്ചതിന് ശേഷം റീ ടാറിങ് നടത്തുമെന്നാണ് കരാറുകാരുടെ വാഗ്ദാനം. മഴക്കാലത്ത് എങ്ങനെ ടാറിങ് നടത്തുമെന്നാണ് ജനങ്ങളുടെ മറുചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.