തുറന്ന ബാറുകൾ പൂട്ടി: കോടതിയുമായി ഏറ്റുമുട്ടലിനില്ല– എക്സൈസ് മന്ത്രി

തിരുവനന്തപുരം: ദേശീയപാതയോരത്തെ മദ്യശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കോടതിയുമായി ഏറ്റുമുട്ടാനില്ലെന്നും സർക്കാറിെൻറ വാദം കേൾക്കാതെയാണ് വിധിയെന്നും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. കോടതി നിർദേശം നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

പൊതുമരാമത്ത്^എക്സൈസ് വകുപ്പുകളുടെ അഭിപ്രായം തേടാതെയാണ് പാതയോരത്തെ മദ്യശാലകൾ തുറക്കുന്നത് പരിഗണിക്കാൻ കോടതി നിർദേശിച്ചത്. കോടതി വിശദീകരണം ആവശ്യപ്പെടാതെ സർക്കാറിന് ഒന്നും ചെയ്യാനാവില്ല. ദേശീയപാതയാണെന്നോ അല്ലെന്നോ വിശദീകരിക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണ്.

അത്തരമൊരു അവസരം ഉണ്ടായില്ലെങ്കിലും കോടതി നിർദേശം അംഗീകരിച്ചു. ചേർത്തല^തിരുവനന്തപുരം പാത ദേശീയപാതയാണോ എന്ന് അഭിപ്രായം ചോദിച്ചതിനാലാണ് അവിടത്തെ മദ്യശാലകൾ തുറക്കാൻ കഴിയാതിരുന്നത്. കുറ്റിപ്പുറം^കണ്ണൂർ പാതയുടെ കാര്യത്തിൽ ഇത്തരമൊരന്വേഷണം നടന്നില്ല. ഇൗ പാതയിൽ തുറന്ന 13 മദ്യശാലകൾ പൂട്ടിയതായും മന്ത്രി വിശദീകരിച്ചു.

സർക്കാർ വാദം കേട്ടില്ലെങ്കിൽ അഡ്വക്കറ്റ് ജനറൽ പിന്നെയെന്താണ് കോടതിയിൽ ബോധിപ്പിച്ചതെന്ന ചോദ്യത്തിന് അത് എ.ജിയോട് തന്നെ ചോദിക്കണമെന്നായിരുന്നു മന്ത്രിയുടെ മറുപടി. 


 

Tags:    
News Summary - national highway- bar closed- TP ramakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.