ജർമനിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ജഗതിയിലെ വസതിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചപ്പോൾ
തിരുവനന്തപുരം: ജര്‍മനിയിലെ ചികിത്സക്ക് ശേഷം മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി തിരിച്ചെത്തി. ജര്‍മനിയിൽനിന്ന് ദോഹ വഴിയാണ് വ്യാഴാഴ്ച പുലർച്ച മൂന്നിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഉമ്മൻ ചാണ്ടിയും കുടുംബവും എത്തിയത്. മകൾ മറിയം ഉമ്മൻ, മകൻ ചാണ്ടി ഉമ്മൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ജർമനിയിൽ ഒപ്പമുണ്ടായിരുന്ന ബെന്നി ബഹ്നാൻ ദോഹയിൽ നിന്ന് കൊച്ചിയിലെത്തി.
കഴിഞ്ഞ വ്യാഴാഴ്ച ബർലിൻ ചാരിറ്റി ആശുപത്രിയിൽ ലേസർ ശസ്ത്രക്രിയക്ക് വിധേയനായ ഉമ്മൻ ചാണ്ടി ഡോക്ടർമാരുടെ നിർദേശപ്രകാരം അവിടെ മൂന്നുദിവസം വിശ്രമത്തിലായിരുന്നു. ശസ്ത്രക്രിയക്കുശേഷം അദ്ദേഹത്തിന്റെ ശബ്ദതടസ്സത്തിന് മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. അടുത്ത ഏതാനും ആഴ്ചകൾ കൂടി അദ്ദേഹം തലസ്ഥാനത്തെ വീട്ടിൽ വിശ്രമിക്കും. സന്ദർശകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മടങ്ങിയെത്തിയ ഉമ്മൻ ചാണ്ടിയെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വസതിയിൽ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.