മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല -പി. ജയരാജന്‍

കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി ആകേണ്ടിയിരുന്നത് പി. ജയരാജന്‍ ആയിരുന്നെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താനക്ക് മറുപടിയുമായി പി. ജയരാജന്‍. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് തനിക്കാവശ്യമില്ലെന്ന് പി. ജയരാജന്‍ പ്രതികരിച്ചു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുല്ലപ്പള്ളിക്കെതിരെ പി. ജയരാജന്‍ രംഗത്തു വന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് 'രക്തം കുടിക്കുന്ന ഡ്രാക്കുള' എന്ന വിശേഷണമാണ് തനിക്ക് ഇവര്‍ ചാര്‍ത്തിയതെന്നും, ഇപ്പോള്‍ അല്‍ഷീമേഴ്സ് ബാധിച്ചയാളെ പോലെ പെരുമാറുന്ന ഈ മാന്യദേഹത്തിന്റെ ഇപ്പോളത്തെ അഭിപ്രായപ്രകടനം എന്തിന് വേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ അജണ്ടയുടെ ഗൂഢലക്ഷ്യം പാര്‍ട്ടി ബന്ധുക്കളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുക എന്നുള്ളതാണ്. അതിന് വേണ്ടി വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചേക്കെന്നും പി. ജയരാജന്‍ പറഞ്ഞു.

പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.