പ്ലസ് വണ്‍ പ്രവേശനം: സര്‍ക്കാർ അപ്പീല്‍ ഹൈകോടതി തളളി

കൊച്ചി: പ്ലസ് വണ്‍ പ്രവേശനം നീട്ടിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈകോടതി തളളി. സി.ബി.എസ്.ഇ ഫലം വന്നതിനു ശേഷം മൂന്നു ദിവസം കൂടി പ്രവേശനത്തിന് അവസരം നല്‍കണമെന്നും ഹൈകോടതി നിർദേശിച്ചു. നേരത്തെ ജൂണ്‍ അഞ്ചു വരെയാണ് പ്രവേശനത്തിന് ഹൈകോടതി അനുമതി നല്‍കിയിരുന്നത്. എല്ലാ വിദ്യാർഥികള്‍ക്കും ഉപരിപഠനത്തിനുളള അവസരം നല്‍കണമെന്നും കുട്ടികളുടെ കാര്യത്തില്‍ വാശി പിടിക്കരുതെന്നും ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉപദേശിച്ചു. 

ഹയർ സെക്കന്‍ഡറി പ്രവേശനത്തിനുളള അപേക്ഷകള്‍ സ്വീകരിക്കുന്നത് മേയ് 22ന് അവസാനിപ്പിക്കാനാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍, സി.ബി.എസ്.ഇ പരീക്ഷാഫലം വൈകുമെന്നും അതിനാല്‍ പ്രവേശന തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചു. 

ഹരജി പരിഗണിച്ച കോടതി പ്രവേശനത്തിനുളള സമയപരിധി ജൂണ്‍ അഞ്ചു വരെ നീട്ടി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സിംഗ്ൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്താണ് സർക്കാർ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ ഹരജി നൽകിയത്. 

Tags:    
News Summary - plus one entrance kerala govt appeal rejected kerala high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.