പൊലീസ് ശാസ്ത്രീയ പരിശോധന പൂർത്തിയാക്കി: ഷഹാനയുടെത് തൂങ്ങി മരണമെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെത് തൂങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. പറമ്പിൽ ബസാറിലെ വാടക വീട്ടിൽ എത്തി നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഈ നിഗമനത്തിൽ എത്തിയത്. വീട്ടിലെ ജനലിൽ ചെറിയ കയർ ഉപയോഗിച്ചാണ് തൂങ്ങി മരിച്ചതെന്നാണ് ഭർത്താവ് സജാദ് പറഞ്ഞത്. ആളുകൾ എത്തുമ്പോഴേക്കും ഷഹാനയെ സജാദ് താഴെയിറക്കിയിരുന്നു. ഷഹാന ഉപയോഗിച്ചുവെന്ന് കരുതുന്ന കയറിൽ തൂങ്ങി മരിക്കാൻ സാധിക്കു​േമാ എന്നതായിരുന്ന പൊലീസ് സംഘം പ്രധാനമായും പരിശോധിച്ചത്.

കയർ തൂങ്ങി മരണത്തിന് പര്യാപ്തമാണെന്നതാണ് പ്രാഥമിക നിഗമനമെന്ന് എ.സി.പി സുദർശനൻ പറഞ്ഞു. ഉറപ്പുള്ള കയറാണ്. ചെറുതായതിനാൽ കയർ മുറുക്കുമ്പോൾ മർദം കൂടും. എന്നാലും കയറിന്റെ കഷണം മുറിച്ചെടുത്തിട്ടുണ്ട്. അത് ഫോറൻസിക് വിദഗ്ധരെ കൂടി കാണിച്ച് ഉറപ്പുവരുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മരണത്തിന് മുമ്പ് ഷഹാനയും ഭർത്താവ് സജാദും തമ്മിൽ വഴക്ക് ഉണ്ടാവുകയും മർദനം നേരിടുകയും ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനിടെയുള്ള മർദനത്തിന്റെ പാടുകളാണ് ഷഹാനയുടെ ദേഹത്തുള്ളതെന്ന് ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയതാണ്.

സജാദ് ലഹരി ഉപയോഗിച്ചിരുന്നു. നഗരത്തിൽ ലഹരി വിൽപ്പന നടത്തുന്നുമുണ്ട്. അതിനായി ഉപയോഗിച്ച തൂക്ക് മെഷീൻ, പാക്കിങ് സാധനങ്ങൾ, വിൽപ്പനയുമായി ബന്ധപ്പെട്ട മറ്റ് സാധനങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനത്തിന്റെ ഡെലിവറി ബോയിയായി ജോലി ചെയ്ത സജാദ് അതിന്റെ മറവിൽ ലഹരി വിൽപ്പന നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

തുടർ അന്വേഷണങ്ങളുണ്ടാകും.സജാദിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടില്ല. മൃതദേഹത്തിന്റെ രാസപരിശോധന റിപ്പോർട്ട് വരാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പറമ്പിൽ ബസാറിലെ വീട്ടിൽ ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ അര മണിക്കൂർ നേരമാണ് പൊലീസ് പരിശോധന നടത്തിയത്.

Tags:    
News Summary - Police Says shahana herself hang to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.